UPDATES

ട്രെന്‍ഡിങ്ങ്

ന്യൂസിലാന്‍ഡ് വെടിവയ്പ്പ്; ആന്‍സി അലിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു

സംസ്‌കാരം ഇന്ന് പതിനൊന്നു മണിക്ക് ചേരമാന്‍ ജുമാമസ്ജിദില്‍ നടക്കും

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി ആന്‍സി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആന്‍സിയുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്നും ആന്‍സിയെ തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം മുഖേനയാണ് ഇവിടെന്നും ഭൗതികശരീരം വീട്ടിലെത്തിച്ചത്. ആന്‍സിയുടെ മൃതശരീരം എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചിരുന്നു.

കൊടുങ്ങല്ലൂര്‍ കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം പതിനൊന്നു മണിയോടെ ചേരമാന്‍ ജുമാമസ്ജിദില്‍ ആന്‍സിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നാണ് അറിയിപ്പ്.

ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു 23 കാരിയായ ആന്‍സി. ഒരു വര്‍ഷം മുന്‍പാണ് ആന്‍സിയും ഭര്‍ത്താവ് നാസറും ന്യൂസിലന്‍ഡിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുന്ന ദിവസം ഇവര്‍ ഒരുമിച്ചാണ് െ്രെകസ്റ്റ് ചര്‍ച്ചിലിലെ പള്ളിയിലെത്തുന്നത്. വെടിവെയ്പ്പ് നടക്കുമ്പോള്‍ നാസര്‍ പള്ളിയ്ക്ക് പുറത്തായിരുന്നു. നിസ്സാര പരിക്കുകളോടെയാണ് നാസര്‍ രക്ഷപ്പെട്ടത്.

ആന്‍സിയ്ക്ക് വെടിവെയ്പ്പില്‍ പരിക്കുണ്ടെന്ന് മാത്രമേ ആദ്യം നാട്ടില്‍ അറിയിച്ചിരുന്നുള്ളൂ. പിന്നീടാണ് മരിച്ചവിവരം ബന്ധുക്കളെ അറിയിക്കുന്നത്. ന്യൂസിലാന്‍ഡ് െ്രെകസ്റ്റ് ചര്‍ച്ച് വെടിവെയ്പ്പില്‍ ആന്‍സി കൊല്ലപ്പെട്ടതിനെ കുറിച്ച് വേദനയോടെ ബന്ധുക്കള്‍ പറയുന്നു. രണ്ടു മുസ്‌ലിം പള്ളികളിലായി നടന്ന വെടിവെയ്പ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതില്‍ ആന്‍സി ഉള്‍പ്പടെ ആറ് ഇന്ത്യക്കാരുമുണ്ടായിരുന്നു. മറ്റ് അഞ്ചുപേരില്‍ നാലുപേര്‍ ഗുജറാത്തികളും ഒരാള്‍ ആന്ധ്രാപ്രദേശ് സ്വദേശിയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍