UPDATES

ബീഫ് രാഷ്ട്രീയം

കശാപ്പ് ചെയ്യപ്പെട്ട കന്നുകാലികളുടെ ചിത്രം കേരളത്തിലേതെന്ന് വ്യാജ പ്രചാരണവുമായി കെ സുരേന്ദ്രന്‍

ഇടത് – വലത് യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് തങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന്ബ എന്ന ഭീഷണിയുമായാണ് സുരേന്ദ്രന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കശാപ്പ് ചെയ്യപ്പെട്ട കന്നുകാലികളുടെ ചിത്രം കേരളത്തിലേതാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വ്യാജ പ്രചാരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പാകിസ്ഥാനിലെ കന്നുകാലി കശാപ്പിന്റേതെന്ന് പറഞ്ഞ് നേരത്തെ ഇന്ത്യാടൈംസ് അടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രമാണ് കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകളെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്. 2014ല്‍ തന്നെ കാരവാന്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടത് – വലത് യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ലെന്നും പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ ആരോപിക്കുന്നു. ജനങ്ങളില്‍ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങള്‍ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു എന്ന ഭീഷണിയുമായാണ് സുരേന്ദ്രന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍