UPDATES

ട്രെന്‍ഡിങ്ങ്

‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാണ് അവസ്ഥ’: കെവിന്റെ ഭാര്യയ്ക്ക് നേരെ അസഭ്യ വര്‍ഷം

നീനുവിന്റെ അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളില്‍ ചിലത്‌ സൂചിപ്പിക്കുന്നത് ഒരു യുവാവിന്റെ ജീവന്‍ എടുത്തിട്ടും ജാതിയില്ലെന്നു വീമ്പു പറയുന്ന കേരളത്തിന്റെ കലി അടങ്ങിയിട്ടില്ല എന്നാണ്‌

കോട്ടയം മാന്നാനത്ത് കെവിന്റെ കൊലപാതകം കേരളത്തിന്റെ പ്രബുദ്ധതക്ക് ഏറ്റ തിരിച്ചടിയാണ്. മരണത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം എന്നൊക്കെ തലക്കെട്ട് നിരത്തിയ മാധ്യമങ്ങള്‍ക്കു പാടെ തെറ്റി. കൊന്നിട്ടും കൊലവിളി മാറാത്ത ഒരു കൂട്ടം മനുഷ്യര്‍ ഇപ്പോഴും അവരെ വേട്ടയാടി കൊണ്ടിരിരിക്കുന്നു. കെവിന്റെ മരണ ശേഷം ഏറ്റവും അധികം പേര് ആലോചിച്ചത് കെവിന്റെ ഭാര്യയെ കുറിച്ചാണ്. അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയത്തിലേറ്റ തിരിച്ചടി ഇതിനൊന്നും പരിഹാരം ഇല്ലെന്നത് ക്രൂരമായ യാഥാര്‍ഥ്യം ആണ്.

ഇരുപതു വയസ്സ് മാത്രം പ്രായം ഉള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രണയസാക്ഷാല്‍ക്കാരത്തിനു വേണ്ടി ജാതി മത ആഡംബരങ്ങള്‍ ഒഴിവാക്കിയതിന് ലഭിച്ച ശിക്ഷ അങ്ങേയറ്റം നിന്ദ്യമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കെവിന്റെ ഭാര്യയുമായുള്ള അഭിമുഖ വീഡിയോയുടെ താഴെ കാണുന്ന കമന്റുകളില്‍ ചിലതു സൂചിപ്പിക്കുന്നത് ഒരു യുവാവിന്റെ ജീവന്‍ എടുത്തിട്ടും ജാതിയില്ലെന്നു വീമ്പു പറയുന്ന കേരളത്തിന്റെ കലി അടങ്ങിയിട്ടില്ല എന്നാണു. ‘കണ്ടവന്റെ കൂടെ ഇറങ്ങിപോയാല്‍ ഇതാണ് അവസ്ഥ, നീ അനുഭവിക്കണം കാമ സുഖത്തിനു വേണ്ടി അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചവളല്ലേ’ തുടങ്ങീ നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളും ആണ്.

കത്വയിലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഒരു വിഭാഗം മാത്രം ആയിരുന്നു എങ്കില്‍ ഇവിടെ എല്ലാ ജാതിമതത്തില്‍ പെട്ടവരും പങ്കെടുത്തിട്ടുണ്ട്. അങ്ങനെയെങ്കിലും മത സൗഹാര്‍ദ്ദം നിലനില്‍ക്കണമല്ലോ !

സ്വന്തം സഹോദരന്മാര്‍ ആണ് അവളുടെ പ്രിയതമന്റെ ജീവന്‍ എടുത്തത്. പോലീസില്‍ പരാതി നല്‍കിയതാണ്, ആരും തിരിഞ്ഞു നോക്കിയില്ല ആ കൊലപാതകത്തില്‍ കേരളം സമൂഹത്തിനു മുഴുവന്‍ പങ്കുണ്ട്. അവരോടു ഐക്യപ്പെടണം എന്നില്ല പക്ഷെ ഇത്തരം മനുഷ്യത്വരഹിതമായ കമന്റുകള്‍ എഴുതുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന നവമാധ്യമ പ്രവര്‍ത്തകരും ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍