UPDATES

ട്രെന്‍ഡിങ്ങ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്യാന്റീനില്‍ സസ്യാഹാരം മതിയെന്ന് മന്ത്രി കടകംപള്ളി

ബീഫ് വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ സസ്യാഹാരം വിളമ്പിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സസ്യേതര വിഭവങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതികളും ഇതിന്റെ പേരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകാനുള്ള നീക്കവും കണക്കിലെടുത്താണ് മന്ത്രിയുടെ ഇടപെടല്‍.

ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് തീവ്ര ഹിന്ദു വിഭാഗങ്ങള്‍ രംഗത്തെത്തിയപ്പോള്‍ അതിരൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കള്‍ അന്ന് പ്രതികരിച്ചത്. ഹിന്ദു തീവ്രവാദികളുടെ ഫാസിസം അടുക്കള വരെയെത്തിയെന്നാണ് അന്ന് നേതാക്കള്‍ വിമര്‍ശിച്ചത്. അതേ സിപിഎം തന്നെയാണ് ഇപ്പോള്‍ വര്‍ഗ്ഗീയ കലാപത്തിന്റെ സാധ്യത കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് ക്യാന്റീനില്‍ സസ്യാഹാരം മതിയെന്ന തീരുമാനമെടുത്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍