UPDATES

ട്രെന്‍ഡിങ്ങ്

‘ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍’; വിനു വി ജോണിനെതിരെ പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 ‘അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. എന്നു പറഞ്ഞാണ് മനോജിന്റെ പോസ്റ്റ് ആംഭിക്കുന്നത്

വിനുവിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് പിഎം മനോജ്. ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമായ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് വിനു വി ജോണ്‍ നടത്തിയ ചാനല്‍ ചര്‍ച്ചയെ വിമര്‍ശിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ ദിവസം എഷ്യാനെറ്റിലെ ‘ന്യൂസ് അവര്‍’ പരിപാടിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ‘രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു’, നിരാമയ പുറമ്പോക്ക് കയ്യേറിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്, ‘ഒഴിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ഇറങ്ങണോ?’, ‘കയ്യേറ്റം മുഖ്യമന്ത്രി അറിയിച്ചിട്ടും കയ്യേറ്റത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉണ്ടോ’ എന്നായിരുന്നു ചര്‍ച്ചവിഷയം.

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

കേരളം ഭരിക്കുന്നത് കയ്യേറ്റം ഒഴിപ്പിക്കാനാവാത്ത സര്‍ക്കാരാണോയെന്നും ഇടുക്കിയില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ ഇറങ്ങുന്നത് കുമരകത്ത് കാണുന്നതിന്റെ തുടര്‍ച്ചായാണോയെന്നും ചര്‍ച്ചയില്‍ വിനു ചോദിച്ചു. ചര്‍ച്ച ആരംഭിക്കുമ്പോള്‍ എല്‍.ഡി.എഫ് നേതാക്കളെയും ദേശാഭിമാനി പ്രതിനിധി പി.എം മനോജിനെയും ചര്‍ച്ചയിലേക്ക് വിളിചിരുന്നെങ്കിലും ആരും തയ്യാറായില്ലെന്നും വിനു പറഞ്ഞു. ചര്‍ച്ച അവസാനിച്ചതിനു പിന്നാലെ പങ്കെടുക്കാത്തതിന്റെ കാരണങ്ങളും വിനുവിന്റെ നിലപാടിനെ വിമര്‍ശിച്ചും പി.എം മനോജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തുകയായിരുന്നു. ‘അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. എന്നു പറഞ്ഞാണ് മനോജിന്റെ പോസ്റ്റ് ആംഭിക്കുന്നത്.

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

‘ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിളിച്ചത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കില്ല എന്നാണ് മറുപടി നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു.’

കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു. ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോള്‍ കുറച്ച് സ്ഥലമല്ലേ ഉള്ളു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് അദ്ദേഹം പറയുന്നു.

‘സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം’ എന്നു പറഞ്ഞാണ് മനോജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍