UPDATES

ട്രെന്‍ഡിങ്ങ്

ചിത്രയ്ക്ക് ലണ്ടനില്‍ ഓടാനാവില്ല; സമയം കഴിഞ്ഞെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നും (എഎഫ്‌ഐ) ആണ് ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്റെ നിലപാട്.

അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും പി.യു.ചിത്രയ്ക്ക് ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയപരിധി കഴിഞ്ഞെന്നും കോടതി വിധി തങ്ങളുടെ വാദം കേള്‍ക്കാതെയാണെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ പറയുന്നു. പി.യു.ചിത്രയുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നും (എഎഫ്‌ഐ) ആണ് ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്റെ നിലപാട്. ഇതോടെ ചിത്രയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അത്‌ലറ്റിക് ഫെഡറേഷനോട് കേരള ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അതേസമയം അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.

നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ വാദിക്കുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്. ലോക റാങ്കിംഗില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റേയും സെലക്ടര്‍മാരുടേയും വാദം. മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫീഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 24 ഇന്ത്യന്‍ അത്‌ലറ്റിക് താരങ്ങള്‍ക്കൊപ്പമുള്ളത് 13 ഒഫിഷ്യലുകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍