UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്തംവീഴ്ത്താന്‍ 20 ആളുകൾ, ശബരിമല നട അടപ്പിക്കാന്‍ രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; വിവാദ വെളിപ്പെടുത്തലുകൾ

സർക്കാരിന് മാത്രമല്ല ഞങ്ങൾക്കും ഉണ്ട് പ്ലാൻ എ യും ബിയും. രാഹുൽ കൂട്ടിച്ചേർത്തു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ തയ്യാറാക്കി നിർത്തിയിരുന്നതായി തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് വലിയ വിവാദങ്ങൾക്ക് സാധ്യതയുള്ള വെളിപ്പെടുത്തലുകൾ രാഹുൽ നടത്തിയിരിക്കുന്നത്.

ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സർക്കാരിന് മാത്രമല്ല ഞങ്ങൾക്കും ഉണ്ട് പ്ലാൻ എ യും ബിയും. രാഹുൽ കൂട്ടിച്ചേർത്തു.

അതെ സമയം ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇതിനെതിരെ 153 എ, 295 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുരുങ്ങിയത് ഖേദകരമാണ്. കഴിഞ്ഞദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവന പ്രകോപനപരമാണെന്നും ഒരു ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രിക്കല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിയാണ്. പക്ഷേ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാറിനോ ഉടമസ്ഥാവകാശമില്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമയെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധി പ്രകാരം പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിന് ഇടയിൽ യുവതിയെ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി തടഞ്ഞു എന്ന് ആരോപിച്ച് അറസ്റ് ചെയ്ത രാഹുൽ ഇന്നലെ ആണ് ജാമ്യത്തിലിറങ്ങിയത്.

നമ്മുടെ വിജയം പാണന്മാര്‍ പാടിനടക്കുമെന്ന് രാഹുല്‍ ഈശ്വര്‍: അതെന്നാ ചേട്ടാ നമ്പൂരിമാര്‍ക്ക് പാടി നടന്നാലെന്ന് സോഷ്യല്‍ മീഡിയ

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍