UPDATES

ട്രെന്‍ഡിങ്ങ്

സംഭവിച്ചത് കൈയബദ്ധം; രാജീവന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന്റെ കുറ്റസമ്മതം

ബന്ദിയാക്കി സ്വത്ത് എഴുതിവാങ്ങിക്കുകയായിരുന്നു ലക്ഷ്യം

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവന്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങിയ അഡ്വക്കേറ്റ് സി പി ഉദയഭാനു പൊലീസിനോട് കുറ്റസമ്മതം നടത്തി. രാജീവന്റെ കൊലപാതകം കൈയബദ്ധമാണെന്നാണ് ഉദയഭാനു വെളിപ്പെടുത്തിയത്. ബന്ദിയാക്കി കൊണ്ടുവരാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും കൊലപ്പെടുത്താന്‍ പറഞ്ഞിരുന്നില്ലെന്നും ഉദയഭാനു പറയുന്നു. പണം തിരിച്ചുപിടിക്കാന്‍ രാജീവന്റെ സ്വത്ത് എഴുതി വാങ്ങുകയായിരുന്നു ലക്ഷ്യം. എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും ചേര്‍ന്നാണെന്നും താന്‍ നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉദഭാനു പറയുന്നത്.

ഇന്നലെയാണ് ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ ഉദയഭാനു തയ്യാറാവുകയായിരുന്നു. ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നതായും പറയുന്നു. തൃപ്പൂണിത്തുറയിലുള്ള സഹോദരന്റെ വീട്ടിലെത്തി പൊലീസ് പിന്നീട് ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജിവന്റെ കൊലപാകത്തില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍