UPDATES

വായന/സംസ്കാരം

എന്‍. പ്രഭാകരനെതിരെയുള്ള കൊലവിളി അസഹിഷ്ണുത-കെ സച്ചിദാനന്ദന്‍

വിമര്‍ശിക്കണമെങ്കില്‍ പ്രഭാകരന്‍ വിദ്യാഭ്യാസസംബന്ധമായി എഴുതിയിട്ടുള്ള ലേഖനത്തെ യുക്തിസഹമായി നിരൂപണം ചെയ്യുകയല്ലേ കൂടുതല്‍ ശരി?

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിക്കുന്നു അദ്ധ്യാപകരെ അപകീര്‍ത്തിപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദമായി തീര്‍ന്ന എന്‍ പ്രഭാകരന്റെ ‘കളിയെഴുത്ത്’ കഥയെ കുറിച്ച് കവി സച്ചിദാനന്ദന്‍ പ്രതികരിക്കുന്നു.

എന്‍. പ്രഭാകരന്റെ വിവാദമുയര്‍ത്തിയ കഥ ഇന്നേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. ‘കളിയെഴുത്തി’ന്റെ ഒരു സൌന്ദര്യാത്മകമായ വിലയിരുത്തലിനു ഇവിടെ മുതിരുന്നില്ല. എന്നാല്‍ അത് ഒരു കഥയാണെന്ന്, ഫാന്റസി ആണെന്ന്, വിമര്‍ശകര്‍ മറന്നത് പോലെ തോന്നി. അല്ല അതിനെ ഒരുറിപ്പോര്‍ട്ട്‌ ആയോ അഭിപ്രായപ്രകടനമായോ വായിക്കണമെങ്കില്‍ ആണ്‍മേധാവിത്തത്തിന്റെ വിമര്‍ശനമായോ കേരളത്തില്‍ കുറെക്കാലമായി തുടര്‍ച്ചയായി നടപ്പിലാക്കപ്പെട്ട വിദ്യാഭ്യാസപരിഷ്കരണങ്ങളുടെ ശരി-തെറ്റുകള്‍ പരിശോധിക്കാനുള്ള അവസരമായോ ഒക്കെ വായിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഒരു ഭ്രമാത്മകാഖ്യാനം ചിലരെ അത് തങ്ങള്‍ക്കെതിരായ വിമര്‍ശനം ആണെന്ന പോലെ സമനില തെറ്റി കൊലവിളി നടത്തുവോളം അരക്ഷിതരാക്കുന്നത്? നമ്മുടെ സ്കൂള്‍ അധ്യാപകരില്‍ വന്‍ ഭൂരിപക്ഷം ആത്മാര്‍ഥതയുള്ളവരാണെന്നു ആര്‍ക്കാണ് അറിയാത്തത്? സമകാലീന സമൂഹത്തില്‍ വ്യാപകമായ അസഹിഷ്ണുതയുടെ പൊതുസംസ്കാരം നമ്മെയും പിടി കൂടുകയാണോ? വിമര്‍ശിക്കണമെങ്കില്‍ പ്രഭാകരന്‍ തന്നെ വിദ്യാഭ്യാസസംബന്ധമായി എഴുതിയിട്ടുള്ള ലേഖനത്തെ യുക്തിസഹമായി നിരൂപണം ചെയ്യുകയല്ലേ കൂടുതല്‍ ശരി?

നമ്മുടെ കുട്ടികളും വിദ്യാഭ്യാസമേഖലയും അപകടത്തിലാണ്-എന്‍ പ്രഭാകരന്‍ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍