UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി മന്ത്രിയുടെ അശ്ലീല വീഡിയോ കൈയിലുണ്ടെന്നറിഞ്ഞാണ് എന്നെ കുടുക്കിയത്; വിനോദ് വര്‍മ

ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനട്ടിന്റെ വീഡിയോ ആണ് കൈവശം ഉള്ളതെന്നു വര്‍മ

ഛത്തീസ്ഗഢ് മന്ത്രിയുടെ അശ്ലീല വീഡിയോ പുറത്തു പോകാതിരിക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയുടെ അറസ്റ്റ് എന്ന് റിപ്പോര്‍ട്ടുകള്‍. വിനോദ് വര്‍മയുടെ തന്നെ വെളിപ്പെടുത്തലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. തന്നെ കുടുക്കിയതാണെന്നു കോടതിയിലേക്കു കൊണ്ടു പോകുന്നതിനിടയില്‍ വര്‍മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഛത്തീസ്ഗഢ് പൊതുമാരാമത്ത് മന്ത്രി രജേഷ് മുനട്ടിന്റെ ഒരു അശ്ലീല വീഡിയോ എന്റെ കൈയിലുണ്ട്. ഈ വിവരം അറിഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാരിന് എന്റെമേല്‍ വിരോധം ഉണ്ടായത്; വര്‍മ പറഞ്ഞു.

എന്നാല്‍ വര്‍മയുടെ ആരോപണം നിഷേധിച്ച മന്ത്രി വ്യാജ സിഡിയാണ് മാധ്യമപ്രവര്‍ത്തകന്റെ കൈവശമുള്ളതെന്നും ഈകാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പ്രതികരിച്ചു.

ചത്തീസ്ഗഢ് ബിജെപി ഐടി സെല്‍ അംഗം പ്രകാശ് ബജാജ് ആണ് തന്റെ നേതാവിന്റെ(മന്ത്രി) ഒരു സി ഡി ആരുടെയോ കൈയിലുണ്ടെന്ന പരാതി പൊലീസിന് നല്‍കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് വിനോദ് വര്‍മയുടെ അറസ്റ്റ്. മന്ത്രിയുടേതാണെന്നു പറയുന്ന അശ്ലീല വീഡിയോയുടെ ആയിരം കോപ്പികള്‍ ഡല്‍ഹിയിലെ ഒരു ഷോപ്പില്‍ നിന്നും പിടികൂടിയെന്നും ഷോപ്പ് ഉടമയാണ് വര്‍മയുടെ പേര് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് വിനോദ് വര്‍മയെന്നു ബിജെപി കുറ്റപ്പെടുത്തി.

അതേസമയം കോണ്‍ഗ്രസ് വര്‍മയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. ജനാധിപത്യത്തിനെതിരേയുള്ള ആക്രമണം ആണിതെന്നു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭൂപേഷ് വഗേല്‍ പറഞ്ഞു. തങ്ങളുടെ മന്ത്രിയെ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ കരുവാക്കുകയാണെന്നും ഭൂപേഷ് ആരോപിച്ചു. വിനോദ് വര്‍മയുടെ അറസ്റ്റില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഗാസിയബാദിലെ വീട്ടില്‍വച്ച് വിനോദ് വര്‍മയെ അറസ്റ്റ് ചെയ്യുന്നത്. ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടാകുന്ന ഭീഷണികളെക്കുറിച്ച് അന്വേഷിച്ച് വിവരം കണ്ടെത്താനുള്ള എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഭാഗമായിരുന്നു വിനോദ് വര്‍മ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍