UPDATES

ട്രെന്‍ഡിങ്ങ്

യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകരുടെ കാല് പൊങ്ങും :വിവാദ പ്രസംഗവുമായി ശോഭ സുരേന്ദ്രന്‍

ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കുമെന്നും ശോഭ വ്യക്തമാക്കി.

വിവാദ പ്രസംഗവുമായി വീണ്ടും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ രംഗത്ത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, എസ് പി യതീഷ് ചന്ദ്രക്കുമെതിരെ രൂക്ഷ വിമർശനവും, ഭീഷണിയും ആണ് ശോഭ അഴിച്ചു വിട്ടത്. അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ച് സംഘർഷമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ ശാപം ഏറ്റു കഴിഞ്ഞെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്ത് കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ മോക്ഷമുണ്ടാവില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.

അതേസമയം, നിലയ്‌ക്കലിലെ സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയെയും ശോഭ രൂക്ഷമായി വിമർശിച്ചു. തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയിൽ കാവൽ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്ന് യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കുമെന്നും ശോഭ വ്യക്തമാക്കി.

കീഴാറ്റൂരില്‍ തെളിഞ്ഞത് തഞ്ചത്തിൽ കൂടി ഒരു ജനതയെ ചതിച്ച ബി ജെ പിയുടെ തനിനിറം

‘ഈ പരിപ്പ് ഇവിടെ വേവില്ല, നിങ്ങളുടെ അബദ്ധങ്ങൾ കേട്ട് കൊണ്ടിരിക്കാനുള്ള സഹിഷ്ണുത എനിക്കില്ല’; ശോഭ സുരേന്ദ്രനോട് അവതാരകന്റെ മറുപടി

ഭയപ്പെടുത്താന്‍ നോക്കേണ്ട; ശോഭ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍