UPDATES

ട്രെന്‍ഡിങ്ങ്

നടി പീഡിപ്പിക്കപ്പെട്ടോ?: പിസി ജോര്‍ജ്ജിന്റെ മകനും സംശയം

ദിലീപിനെ കുടുക്കുക മാത്രമാണ് പോലീസിന്റെ ലക്ഷ്യമെന്നും നടിയ്ക്ക് നീതി ലഭിക്കില്ലെന്നും ഷോണ്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പീഡിപ്പിക്കപ്പെട്ടോയെന്ന സംശയമുയര്‍ത്തി പിസി ജോര്‍ജ്ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്. ദിലീപിനെ കുടുക്കുക മാത്രമാണ് പോലീസിന്റെ ലക്ഷ്യമെന്നും ഷോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടിയ്ക്ക് നീതി ലഭിക്കില്ലെന്ന് പറഞ്ഞാണ് ഷോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായം പോലീസ് കൈപ്പറ്റിയെന്ന് നമുക്കെല്ലാം ബോധ്യപ്പെട്ട കാര്യമാണെന്നും ഷോണ്‍ പറയുന്നു. സുനി പറയുന്നത് പോലീസ് ശരിവയ്ക്കുന്നതും പോലീസ് പറയുന്നത് സുനി ശരിവയ്ക്കുന്നതും ഇതിന് തെളിവാണ്. കേസില്‍ പള്‍സര്‍ സുനി പറയുന്നത് മാത്രം വിശ്വസിക്കുന്ന പോലീസിന് അയാളുടെ കൈയില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എന്തുകൊണ്ട് കണ്ടെടുക്കാന്‍ കഴിയുന്നില്ലെന്നും ഷോണ്‍ ചോദിക്കുന്നു.

മെമ്മറി കാര്‍ഡ് കണ്ടെത്താത്തതാണ് ജാമ്യം നിഷേധിക്കാനുള്ള മുഖ്യകാരണമായി പറയുന്നത്. കേസില്‍ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്നും കേസ് വിചാരണയ്ക്ക് വരുമ്പോള്‍ പള്‍സര്‍ സുനി കുറ്റവിമുക്തനാകുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഷോണ്‍ പറയുന്നു. ഒന്നാം പ്രതി ശിക്ഷിക്കപ്പെടാതെ എങ്ങനെ പതിനൊന്നാം പ്രതി ശിക്ഷിക്കപ്പെടും. ഒരുപക്ഷെ ഒന്നാം പ്രതി മാപ്പുസാക്ഷിയാകുന്നതും നാം കാണേണ്ടി വരും. പോലീസിനെയും ദിലീപ് വിരുദ്ധരായ തല്‍പരകക്ഷികള്‍ക്കും ദിലീപിനെ തകര്‍ക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

നടിയ്ക്ക് നീതി ലഭിക്കണമെന്ന ലക്ഷ്യം ഇവര്‍ക്കില്ലെന്നും ഷോണ്‍ പറയുന്നു. രക്ഷിക്കാന്‍ കൂടിയവര്‍ ശിക്ഷിക്കുകയായിരുന്നുവെന്ന് നടി തിരിച്ചറിയുമ്പോള്‍ എല്ലാം വൈകി പോയിരിക്കും. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലെ പങ്കാളികള്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിച്ചേ മതിയാകൂവെന്ന് പറഞ്ഞാണ് ഷോണ്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റില്‍ രണ്ടിടത്താണ് ഷോണ്‍ നടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ഉന്നയിക്കുന്നത്. മുമ്പ് ഷോണിന്റെ പിതാവ് പി സി ജോര്‍ജ്ജും ഇതേ സംശയം ഉന്നയിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട നടിയ്ക്ക് എങ്ങനെ പിറ്റേദിവസം അഭിനയിക്കാന്‍ പോകാന്‍ പറ്റിയെന്നായിരുന്നു ജോര്‍ജ്ജിന്റെ ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍