UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്ഷിരാഷ്ട്രീയം മറന്ന‌് വനിതാ മതിൽ തീർക്കാൻ അണിചേരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യം: കെ അജിത

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന‌് കോട്ടം തട്ടാൻ ഇടയാവരുത‌്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സ്വാഗതാർഹമാണ‌്.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നടക്കുന്ന വനിതാ മതിൽ വേറിട്ട ഒരു സംരംഭമാണ‌് എന്ന് സാമൂഹ്യ പ്രവർത്തക കെ അജിത. നമ്മുടെ നാടിനെ പഴയ കാലത്തേക്ക‌് തിരിച്ചുകൊണ്ടുപോകാൻ നടത്തുന്ന ചാതുർവർണ്യ ശക്തികളുടെ നീക്കം തിരിച്ചറിഞ്ഞേ മതിയാകൂ എന്ന് അവർ ഓർമിപ്പിച്ചു.

“സ‌്ത്രീ വിവേചന നിലപാടുകളാണ‌് ചില വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത‌്. ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കുപോലും ഇക്കൂട്ടർ വില കൽപ്പിക്കുന്നില്ല. ഇതിനെതിരെ സ‌്ത്രീസമൂഹത്തിൽനിന്നുതന്നെ ശക്തമായ പ്രചാരണം ആവശ്യമാണ‌്. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന‌് കോട്ടം തട്ടാൻ ഇടയാവരുത‌്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സ്വാഗതാർഹമാണ‌്. സ‌്ത്രീകളുടെ സംഘടിതശക്തി വിളിച്ചോതുന്ന വനിതാ മതിലിൽ എന്റെ സംഘടനാ പ്രവർത്തകർക്കൊപ്പം ഞാനും അണിചേരും. എല്ലാ സ‌്ത്രീകളും കക്ഷിരാഷ്ട്രീയം മറന്ന‌് മതിൽ തീർക്കാൻ അണിചേരേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണ‌്.” അജിത പറഞ്ഞു.

ജനുവരി ഒന്നിന‌് കേരളത്തിൽ നടക്കാനിരിക്കുന്ന വനിതാമതിലിൽ അണി ചേരുമെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി അറിയിച്ചു. വനിത മതിൽ നവോത്ഥാനമൂല്യങ്ങൾ വീണ്ടെടുക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

“വനിതകൾ ചേർന്നുനിന്ന‌് പ്രതീകാത്മക മതിൽ തീർത്തതുകൊണ്ട‌് സ‌്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോ എന്ന‌ു ചോദിക്കുന്നവരുണ്ട‌്. പ്രതീകാത്മകമതിൽ തീർത്താൽ അവകാശം സംരക്ഷിച്ചു കിട്ടില്ലായിരിക്കാം. എന്നാൽ, അതിലേക്ക‌് ജനശ്രദ്ധ തിരിക്കാൻ ഈ സംരംഭത്തിനു കഴിയും. മതിൽ ശബരിമലയെ ലാക്കാക്കിയല്ല. സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അസമത്വങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ‌് ശബരില വിഷയം എന്നുമാത്രം.” അവർ പറഞ്ഞു.

ഭരണഘടനയേന്തി സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ഇന്ന്; പുരുഷ, ബ്രാഹ്മണ്യ കേരളത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍