UPDATES

എന്റേയും മോളുടെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പ്

മന്ത്രവാദം, നിരന്തര പീഡനം: ചുമരിലെ കുറിപ്പ് മരണമൊഴിയായെടുത്ത് പോലീസ്

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കിട്ടുന്ന തെളിവ് എന്താണോ അതനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് പോലീസ് പറയുന്നത്. അനാവശ്യമായി ആരെയും അറസ്റ്റ് ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കിടപ്പുമുറിക്കുള്ളില്‍ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖ, മകള്‍ വൈഷ്ണവി എന്നിവരുടെ മരണം ഭര്‍ത്താവ് ചന്ദ്രന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശിനാഥ് എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളത്. ഈ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്. ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. ചന്ദ്രനും ബന്ധുക്കളും തന്നെയും മകളെയും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ:

‘എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത ഇവര്‍ ആണ്. ഞാന്‍ വന്ന കാലം മുതല്‍ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തവും എന്നെയും മോളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ എന്നെ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്തുകൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ട് വിട്ടിട്ട് പോയി. എന്റെ വീട്ടുകാര്‍ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും മോളെയും ഞാന്‍ കൊല്ലും എന്നാണ്.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസ്സം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. അവരുടെ ആല്‍ത്തറ ഉണ്ട്. അവര് നോക്കിക്കൊള്ളും നീ ഒന്നും പേടിക്കണ്ട. അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് മോനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രന്‍ (അതായത് ഭര്‍ത്താവ് അറിയാതെ ഞാന്‍ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ മകന് അറിയാം ഞാന്‍ ബാങ്കിലും നാട്ടുകാര്‍ക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം രണ്ട് ലോണ്‍, പിന്നെ പലിശക്കാര്‍ ഞാന്‍ എന്തു ചെയ്തുവെന്ന് ഭര്‍ത്താവിന് അറിയാം. ഇപ്പോള്‍ ഒമ്പത് മാസം ആയി ഭര്‍ത്താവ് വന്നിട്ട്. അതിന് ശേഷം ബാങ്കില്‍ നിന്നും നോട്ടീസ് ഒട്ടിച്ചു. പത്രത്തില്‍ ഇട്ടു. എന്നിട്ടും എന്റെ ഭര്‍ത്താവ് ബാങ്കില്‍ ചെന്ന് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പര്‍ കൊണ്ടുവന്ന് ആല്‍ത്തറയില്‍ വച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മോന്റെയും ജോലി. ഭാര്യ എന്ന ഒരു സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്കുകേട്ട് എന്നെ വന്നു ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. അമ്മേടെ മുന്നില്‍ ആളാകാന്‍ എന്റെ ഭര്‍ത്താവ് എന്തും ചെയ്യും. എനിക്കോ എന്റെ കൊച്ചിനോ ആഹാരം കഴിക്കാന്‍ പോലും ഒരു അവകാശം ഇല്ല. ഇതിനും എല്ലാം കാരണം കൃഷ്ണമ്മയും എന്റെ ഭര്‍ത്താവും ശാന്തയും കാശിയുമാണ്. എന്റെ ഭര്‍ത്താവിനെ പറഞ്ഞ് തിരിപ്പിച്ച് എന്നെയും കൊച്ചിനെയും മന്ത്രിവാദിയുടെ അടുത്തുകൊണ്ടാക്കാന്‍ ശ്രമിച്ചു. ഈ വീട്ടില്‍ പോലും മന്ത്രവാദം നടത്തിയിട്ടുണ്ട്. ശാന്ത ചന്ദ്രനെക്കൊണ്ട് പെണ്ണ് കെട്ടിക്കാന്‍ നോക്കുകയാണ്. മോള്‍ക്ക് 18 വയസ്സായി. ശാന്തയ്ക്ക് എന്തിന്റെ സുഖക്കേട് ആണ് എന്നറിയില്ല.

നാട്ടുകാര്‍ അറിയണം എന്റെയും മകളുടെയും മരണകാരണം ഈ നാലു പേര്‍ ആണ്. കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍. ഞങ്ങളെ ജീവിക്കാന്‍ ഇവര്‍ അനുവദിക്കുകയില്ല’.

read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍