UPDATES

ട്രെന്‍ഡിങ്ങ്

തന്റെ ലിംഗം മുറിച്ചത് എഡിജിപി സന്ധ്യയുടെ അറിവോടെയെന്ന് സ്വാമി ഗംഗേശാനന്ദ

പിസി ജോര്‍ജ് എംഎല്‍യും സമാന ആരോപണം ഉന്നയിച്ചിരുന്നു

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വീണ്ടും വെളിപ്പെടുത്തലുകള്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ എ.ഡി.ജി.പി സന്ധ്യയുടെ അറിവോടെയാണെന്നാണ് ഗംഗേശാനന്ദയുടെ ആരോപണം. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കൈയെടുത്തതാണ് സന്ധ്യക്ക് തന്നോട് വിരോധമുണ്ടാകാനുള്ള കാരണമെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ പി.സി ജോര്‍ജ് എം.എല്‍.എയും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു.

Also Read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിനു പിന്നിലും ഗൂഢാലോചന: പി.സി ജോര്‍ജ്/അഭിമുഖം

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ഗംഗേശാനന്ദനയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ചികിത്സക്കും അന്വേഷണ ആവശ്യങ്ങള്‍ക്കും വേണ്ടിയല്ലാതെ തിരുവവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധി കടക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. ഏറെക്കാലമായി ഗംഗേശാനന്ദ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നും ഇതിനെ തുടര്‍ന്ന് ശല്യം സഹിക്കാതെ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചു എന്നുമാണ് കേസ്.

എന്നാല്‍ എ.ഡി.ജി.പി സന്ധ്യക്ക് തന്നോടുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് ഗംഗേശാനന്ദ ആരോപിക്കുന്നത്. ഗുണ്ടാ സംഘങ്ങളുമായി സന്ധ്യക്ക് അടുത്ത ബന്ധമുണ്ടെന്നും നായനാര്‍ സര്‍ക്കാരിന്റെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുമെന്നുമാണ് അദ്ദേഹം പറയുന്നത്. ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം സന്ധ്യ വാങ്ങിയിരിക്കുകയാണെന്നും വര്‍ഷങ്ങളായി ഗംഗേശാനന്ദയുടെ നേതൃത്വത്തില്‍ ഇതിനെതിരെ സമരം നടന്നു വരികയാണെന്നും ഇതിന്റെ പ്രതികാരമായാണ് ലിംഗം മുറിച്ചതെന്നും അഴിമുഖം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍