ദൗര്‍ബല്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷെ അങ്ങനെയുള്ളവര്‍ പ്രതിഷ്ഠയുടെ അച്ഛനാകാന്‍ നടക്കരുത്. സാധാരണ ഭക്തനായി തുടരണമെന്നും മോഹന്‍ദാസ്
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായി തന്നെ നില്‍ക്കുകയാണ്. വിധിയെ അനുകൂലിക്കില്ലെന്നും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ബിജെപിയും ആര്‍എസ്എസും പറയുന്നത്.
ഇവര്‍ക്കൊപ്പം എന്‍എസ്എസും ശബരിമല തന്ത്രി കുടുംബവുമുണ്ട്. എന്നാല്‍ മുന്‍തന്ത്രി കണ്ഠരര് മോഹനര് ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ആര്‍എസ്എസ് ബൗദ്ധികസെല് തലവന്‍ ടി ജി മോഹന്‍ദാസ്. ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് കണ്ഠകരര് മോഹര്‍ ആവശ്യപ്പെടുമ്പോഴാണ് താന്‍ സത്യത്തില്‍ ശരണം വിളിച്ചുപോകുന്നതെന്നാണ് മോഹന്‍ദാസ് പരിഹസിക്കുന്നത്. അതേസമയം ശബരിമലയുടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബത്തോടൊപ്പം സമരം ചെയ്യുന്ന ആര്‍എസ്എസിന്റെ നേതാവ് ഇത്തരമൊരു പരിഹാസം ഉന്നയിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. മോഹനര് നടത്തുന്നത് വേഷ്യയുടെ ചാരിത്ര പ്രസംഗമാണെന്ന് ഒരാള്‍ പരിഹസിക്കുമ്പോള്‍ അങ്ങനെയൊന്നും പറയരുത്. ഇപ്പോള്‍ നാമജപ ഘോഷയാത്ര നയിക്കുന്ന തിരക്കിലാണെന്നും മോഹന്‍ദാസ് ഓര്‍മ്മിപ്പിക്കുന്നു. ദൗര്‍ബല്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷെ അങ്ങനെയുള്ളവര്‍ പ്രതിഷ്ഠയുടെ അച്ഛനാകാന്‍ നടക്കരുത്. സാധാരണ ഭക്തനായി തുടരണമെന്നും മോഹന്‍ദാസ് ആവശ്യപ്പെടുന്നു.
ഈ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. മോഹന്‍ദാസ് ബ്രാന്‍ഡ് മാറി കഴിച്ചതാണെന്നാണ് ചിലര്‍ പരിഹസിക്കുന്നത്. എന്നാല്‍ ആ ബ്രാന്‍ഡിന്റെ പേരറിയണമെന്നാണ് ചിലരുടെ ആവശ്യം. അയ്യപ്പന്റെ ശക്തിമനസിലായല്ലോ നമ്മള് ഒരിക്കലും വിചാരിക്കാത്തത് നമ്മളെക്കൊണ്ട് ചെയ്യിക്കുമെന്നാണ് ഒരാളുടെ കണ്ടെത്തല്‍. ലോക്സഭ സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹന്‍ദാസിന്റെ ചരടുവലിയാണ് ഇതെന്നും നിരീക്ഷണമുണ്ട്. ആരോ മോഹന്‍ദാസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് സംശയിക്കുന്നവരും കുറവല്ല. പൊതുജനശ്രദ്ധ ലഭിക്കാനുള്ള തന്ത്രമായും ചിലര്‍ ഇതിനെ കാണുന്നു. അതേസമയം ഇയാള്‍ നോര്‍ത്തിലെ ചാണക സംഘി ലെവലിലാണു ശബരിമല ഇഷ്യൂനെ കാണുന്നത്… ആര്.എസ്.എസ്സിന്റെ പ്രഖ്യാപിത ലൈനില്‍…. എന്നാല്‍ കേരളാ ബി.ജെ.പി അത് മറച്ചുവെച്ച് ഉളുപ്പില്ലാതെ വെള്ളം കലക്കി മീന്‍ പിടിക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുകയാണെന്നും ചിലര്‍ വിലയിരുത്തുന്നു.
മുമ്പ് കണ്ഠരര് മോഹനരുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സ്ത്രീവിഷയങ്ങളില്‍ ഇയാളുടെ പേര് ഉയര്‍ന്നതോടെ ശബരിമല തന്ത്രി സ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സംഭവമാണ് മോഹന്‍ദാസിന്റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനരര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത് – എന്റെ ധർമ്മശാസ്താവേ ?
— mohan das (@mohandastg) October 14, 2018
സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്
കേരളത്തിലെ സംഘികള്‍ പറയണം; നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? ഈ നാടിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കണോ?