UPDATES

ട്രെന്‍ഡിങ്ങ്

യുപിയില്‍ കാന്‍സര്‍ രോഗിയായ 15 കാരിയെ കൂട്ടബലാത്സം ചെയ്തു, രക്ഷപ്പെടാന്‍ സഹായം തേടിയപ്പോള്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടു

അഞ്ചു വര്‍ഷമായി രക്താര്‍ബുദത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ക്രൂരതയ്ക്ക് വിധേയായത്

ഉത്തര്‍പ്രദേശില്‍ നിന്നും ക്രൂരതയുടെ മറ്റൊരു വാര്‍ത്തകൂടി. രക്താര്‍ബുദം ബാധിച്ച 15 കാരി രണ്ടു തവണയായി ബലാത്സംഗത്തിനിരയായി. ആദ്യത്തെ പീഡനത്തിനുശേഷം രക്ഷപ്പെടാന്‍ സഹായം തേടിയപ്പോഴായിരുന്നു പെണ്‍കുട്ടി വീണ്ടും ഉപദ്രവിക്കപ്പെട്ടത്. ലക്‌നൗവില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ ഒരാലെ പൊലീസ് പിടികൂടിയിട്ടുണ്ട്. മൊത്തം മൂന്നുപേരാണ് പ്രതികള്‍.

ശനിയാഴ്ച വൈകിട്ടോടെ ചന്തയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അവിടെയുണ്ടായിരുന്ന ശുഭാം എന്നു പേരുള്ള ആണ്‍കുട്ടി തന്റെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുപോയി വിടാം എന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇരുവരും തമ്മില്‍ അറിയുന്നതാണ്. അതുകൊണ്ട് പെണ്‍കുട്ടി ബൈക്കില്‍ കയറി. എന്നാല്‍ ശുഭാം പെണ്‍കുട്ടിയേയും കൊണ്ട് ആളൊഴിഞ്ഞ ഇടത്തേക്കു പോയി. അവിടെ ശുഭാമിന്റെ സുഹൃത്ത് ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. രാത്രി 11 വരെ പീഡനം തുടര്‍ന്നു. അതിനുശേഷം റോഡരികിലായി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും കടന്നു കളഞ്ഞു. പെണ്‍കുട്ടി റോഡ് അരികില്‍ അവശയായി കിടക്കുന്ന സമയത്താണ് വിരേന്ദ്ര യാദവ് എന്നയാള്‍ ബൈക്കില്‍ അവിടെയെത്തിയത്. ഇയാളോട് പെണ്‍കുട്ടി സഹായം അഭ്യര്‍ത്ഥിച്ചു. നടന്ന കാര്യം പറഞ്ഞശേഷം തന്നെ വീട്ടില്‍ കൊണ്ടുപോയി വിടാന്‍ സഹായിക്കണമെന്ന് പറഞ്ഞു. എന്നാല്‍ വീരേന്ദ്ര യാദവും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തത്. അതിനുശേഷം അയാളും ആ പെണ്‍കുട്ടിയെ റോഡ് അരികില്‍ ഉപേക്ഷിച്ചിട്ടു കടന്നു കളഞ്ഞു. മണിക്കൂറുകളോളം പെണ്‍കുട്ടി ബോധമില്ലാതെ അവിടെ കിടന്നു. പ്രദേശവാസികളായ ചിലരാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് പെണ്‍കുട്ടിയെ കൊണ്ടു പോകുന്നത്.

വീരേന്ദ്ര യാദവ് ആണ് അറസ്റ്റിലായത്. ഇയാളൊരു കോണ്‍ട്രാക്റ്ററാണ്. പ്രതികളായ മറ്റു രണ്ടു പേരെയും പിടികൂടാന്‍ ആയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി പെണ്‍കുട്ടി രക്താര്‍ബുദത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍