UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനോയി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ കോടിയേരിയുടെ മറുപടി ഇതായിരുന്നു

താന്‍ ആയുര്‍വേദ ചികിത്സയിലിരുന്നപ്പോള്‍ ഈ മാസം 17നാണ് ബിനോയിയെ അവസാനം കണ്ടത്.

ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ മകന്‍ ബിനോയി കോടിയേരിയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റാരോപിതനെ താനോ പാര്‍ട്ടിയോ സംരക്ഷിച്ചിട്ടില്ലെന്നും ഇനി സംരക്ഷിക്കില്ലെന്നും കോടിയേരി അറിയിച്ചു.

ബിനോയി എവിടെയാണെന്ന് തനിക്കറിയില്ലെന്നും കോടിയേരി അറിയിച്ചു. ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായി. താന്‍ ആയുര്‍വേദ ചികിത്സയിലിരുന്നപ്പോള്‍ ഈ മാസം 17നാണ് ബിനോയിയെ അവസാനം കണ്ടത്. കേസ് വന്നപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തന്നോട് പെണ്‍കുട്ടിയുടെ കുടുംബം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കോടിയേരി അറിയിച്ചു. അങ്ങനെ പരാതിയില്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഭാര്യ ഇടപെട്ടെന്ന ആരോപണം കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

ബിനോയി എവിടെയാണെന്ന് അന്വേഷിക്കാന്‍ താന്‍ മുംബൈ പോലീസിന്റെ ആളല്ലെന്നും കോടിയേരി പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെട്ടാല്‍ താനും മുംബൈയില്‍ പോയി മൊഴി നല്‍കേണ്ടി വരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

read more:അവന്റെ പിന്നാലെ എപ്പോഴും പോകുന്നയാളായിരുന്നു ഞാനെങ്കില്‍ ഈ പ്രശ്‌നമുണ്ടാകുമായിരുന്നോ? കോടിയേരി ബാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍