UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ട് ഒരുമാസമായി നാല്‍പതുകാരിയുടെ സമരം

‘അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം. കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്നാവിശ്യപ്പെട്ട് ഒരുമാസമായി നാല്‍പതുകാരിയുടെ സമരം. ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്‍പതുകാരിയാണ് ജന്തര്‍ മന്ദറിന് മുന്നില്‍ കഴിഞ്ഞ സെപ്റ്റംബര്‍ എട്ടുമുതല്‍ സമരം നടത്തുന്നത്. മോദിയെ വിവാഹം കഴിക്കാനുള്ള കാരണമായി ശാന്തി പറയുന്നത്-

‘മോദിയെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ലെന്ന് എനിക്കറിയാം, എങ്കിലും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ എനിക്കറിയാം. കാരണം അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു.’ എന്നാണ്‌.

വിവാഹമോചിതയായായ ശാന്തിക്ക് ആദ്യവിവാഹത്തില്‍ ഇരുപതുകാരിയായ ഒരു മകളുണ്ട്. തന്റെത് നല്ല സാമ്പത്തിക സ്ഥിതിയാണെന്നും ജയ്പൂരില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ടെന്നും ശാന്തി അവകാശപ്പെടുന്നു. അതില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു.

തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് പറയുന്ന ശാന്തി, തന്റെ സമരം ജന്തര്‍ മന്ദറില്‍നിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തില്‍ ആശങ്കയിലാണ്. ഇതൊക്കെയാണെങ്കിലും മോദി തന്നെക്കാണാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ശാന്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍