UPDATES

വായിച്ചോ‌

പതിനാറാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു; 32 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറഞ്ഞ് മോഡല്‍ പത്മലക്ഷ്മി

ആ രാത്രി മറക്കാനാലോചിച്ചു കൊണ്ട് ഉറങ്ങാൻ കിടന്നപ്പോള്‍ ഏഴാം വയസ്സിൽ അനുഭവിച്ച ലൈംഗികാതിക്രമം ഓർമ വന്നു; അത് രണ്ടാനച്ഛനായിരുന്നു

കൗമാരത്തില്‍ തനിക്ക് നേരിട്ട ലൈംഗതിക്രമം തുറന്ന് പറഞ്ഞ് അമേരിക്കന്‍ ടിവി അവതാരികയും മോഡലും എഴുത്തുകാരിയുമായ പത്മലക്ഷ്മി. ആദ്യമായി ലൈംഗികമായി ആക്രമിക്കപ്പെട്ടത് ഏഴാം വയസ്സിലാണെന്നും ബലാത്സംഗം ചെയ്യപ്പെട്ടത് 16ാം വയസ്സിലാണെന്നും ലക്ഷ്മി പറയുന്നു.

പതിനാറാമത്തെ വയസ്സിൽ കാമുകനിൽ നിന്നും ഉണ്ടായ അപ്രതീക്ഷിത ലൈംഗികാതിക്രമം പത്മലക്ഷ്മി വിവരിക്കുന്നത് ഇങ്ങനെ. സ്കൂൾ സമയം കഴിഞ്ഞു ലോസ് ആഞ്ചസിൽ നിന്നും ഒരു കടയിലെ കൗണ്ടറിൽ ജോലി ചെയ്യുന്ന കാലത്താണ് ഇരുപത്തിമൂന്നു വയസ്സുള്ള ചുറുചുറുക്കുള്ള യുവാവിനെ പരിചയപ്പെടുന്നത്. അയാൾ അപ്പോൾ ഒരു മെൻസ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. അയാൾ പ്രത്യക്ഷത്തിൽ മാന്യനായിരുന്നു. എന്നെ ഒരിക്കലും താമസിച്ചു വീട്ടിൽ വിട്ടിരുന്നില്ല. ഒരുമിച്ചു പുറത്തു പോയി വരുമ്പോൾ പുറത്തു കാർ പാർക്ക് ചെയ്തു അമ്മയോടപ്പം സംസാരിച്ചിരിക്കുമായിരിന്നു.

ഞങ്ങളുടെ ഡേറ്റിംഗിന് മാസങ്ങൾക്കു ശേഷം അയാൾ എന്നെ റേപ് ചെയ്തു, ഇപ്പോൾ ഇത് വായിക്കുന്നവർക്ക് നൂറു ചോദ്യങ്ങൾ ഉണ്ടാകും. ഞാൻ മദ്യപിച്ചിരുന്നോ? എന്തായിരുന്നു എന്റെ വസ്ത്ര ധാരണം? ഇല്ല. ഞാൻ മദ്യപിച്ചിരുന്നില്ല. തോളുകൾ മാത്രം പുറത്തു കാണിക്കുന്ന കറുത്ത ബ്ലാക്ക് ബെറ്റിസി ജോൺസൻ മാക്സി ഡ്രസ്സ് ആയിരിന്നു എന്റെ വേഷം.

ഒരു പാർട്ടിക്ക് പോയി വന്ന ശേഷം അയാളുടെ അപ്പാർട്മെന്റിൽ അയാളോട് സംസാരിച്ചിരിക്കുകയായിരുന്ന ഞാൻ ക്ഷീണം കാരണം ഉറങ്ങിപ്പോയി. അസഹ്യമായ വേദനയോടെയാണ് ഞാൻ ഉണരുന്നത്. അയാൾ എന്റെ മുകളിലുണ്ടായിരുന്നു. “നിങ്ങളെന്താണ് ചെയ്യുന്നത്?” ഞാൻ ഞെട്ടലോടെ ചോദിച്ചു. “ദയവു ചെയ്ത ഇത് ചെയ്യരുത്.” പക്ഷെ അയാൾ എന്റെ എതിർപ്പുകളെ പരിഗണിച്ചില്ല. ഈ സംഭവ ശേഷം അയാൾ തന്നെയാണ് എന്നെ വീട്ടിൽ കൊണ്ട് വിട്ടത്.

ഈ സംഭവം ഞാൻ റിപ്പോര്‍ട്ട് ചെയ്തില്ല. ആ രാത്രി മറക്കാനാലോചിച്ചു കൊണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ ഏഴു വയസ്സിൽ അനുഭവിച്ച ലൈംഗികാതിക്രമം ഓർമ വന്നു. അയാൾ രണ്ടാനച്ഛന്റെ ബന്ധുവായിരുന്നു. അയാളെന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അയാളുടെ ജനനേന്ദ്രിയത്തിൽ തൊടാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു. പരാതിപ്പെട്ടപ്പോൾ എന്റെ ‘അമ്മ ചെയ്തത് എന്നെ ഇന്ത്യയിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അയക്കുകയാണ്. പരാതിപ്പെട്ടാൽ അകറ്റി നിർത്തപ്പെടും എന്നാണ് ഈ അനുഭവം എന്നെ പഠിപ്പിച്ചത്.

ഡേറ്റിംഗ് റേപ് എന്നുള്ള വാക്ക് അന്ന് പ്രചാരത്തിൽ വന്നിട്ടില്ല. സത്യത്തിൽ എനിക്കുണ്ടായ അനുഭവത്തെ എന്ത് വിളിക്കണമെന്ന് പോലും എനിക്കപ്പോൾ തിട്ടമുണ്ടായിരുന്നില്ല. എന്റെ കന്യകാത്വം എന്റെ അനുവാദമില്ലാതെ നഷ്ടപ്പെട്ടു എന്നാണെനിക്കു തോന്നിയത്. ആ പ്രായത്തിൽ എനിക്ക് ആദ്യ രതിയെപ്പറ്റി നിറം പിടിപ്പിച്ച പ്രതീക്ഷകളാണുണ്ടായിരുന്നത്. സ്നേഹപ്രകടനത്തിന്റെ ഭാഗമായോ, ആനന്ദത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒരു കുഞ്ഞിന് വേണ്ടിയോ ഒക്കെയാണ് രതി എന്ന് ഞാൻ വിശ്വസിക്കുന്നത്. എന്റെ ശരീരത്തിൽ എനിക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിലും വേദനാജനകം ഞാൻ നിശ്ബ്ദായാക്കപ്പെട്ടു എന്നാണ്. “എന്തിനാണ് തനിച്ചു അയാളുടെ അപ്പാർട്മെന്റിൽ പോയത്?” “എന്തിനാണ് തന്നെക്കാൾ ഏഴു വയസ്സ് പ്രായക്കൂടുതലുള്ള ഒരാളുമായി ഡേറ്റിംഗിന് തയ്യാറായത്? ” ഇങ്ങനെ ആയിരം ചോദ്യങ്ങൾ എന്നെ നിശ്ശബ്ദയാക്കി.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ എനിക്ക് സംഭവിച്ചത് തുറന്നു പറയുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഞാൻ അനുഭവിച്ച ഭയത്തിലൂടെ കടന്നു പോകാതിരിക്കാന് ഞാൻ എന്റെ അനുഭവം വിവരിക്കുന്നത്. അവനവന്റെ ശരീരം അവനവന്റേതു മാത്രമാണെന്ന സന്ദേശം എന്റെ എട്ടു വയസ്സുകാരി മകളുൾപ്പെടെയുള്ളവർക്കു കൊടുക്കുക എന്നത് മാത്രമാണെന്റെ ഉദ്ദേശം.

Read More: www.nytimes.com

എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡിന് അറിയാം, അന്ന് ആരും മിണ്ടിയില്ല: തനുശ്രീ ദത്ത

നടിയെ ബലാത്സംഗം ചെയ്യുന്ന തിരക്കഥകള്‍ വേണ്ട; പാര്‍വതിയേയും റിമയേയും തെറി വിളിക്കുന്നവര്‍ കിറ നൈററ്‌ലി പറയുന്നതും കേള്‍ക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍