UPDATES

ട്രെന്‍ഡിങ്ങ്

ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന ഹിന്ദു അല്ല ഞാൻ ; തനൂജ എസ് ഭട്ടതിരി

ഏതു ജാതിയിൽ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാൽ ബുദ്ധിയുള്ള ,സ്നേഹമുള്ളകാര്യങ്ങൾ പറയുന്ന മനുഷ്യരുടെഒപ്പമാണ് ഞാൻ.

ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയായി കാണുന്ന ഹിന്ദുവോ ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന  ഹിന്ദുവോ അല്ല താനെന്ന്എഴുത്തുകാരി തനൂജ എസ് ഭട്ടതിരി. “ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതൽ എന്ന് സ്ഥാപിക്കാനല്ല മനുഷ്യർ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത്” ? അവർ തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

നേരത്തെ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് തനൂജ ഭട്ടതിരി രംഗത്ത് വന്നിരുന്നു. പഴയ കാലത്ത് സ്ത്രീകൾ പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല. ഇതിലൊരു ആചാരലംഘനവുമില്ല. തനൂജ പറഞ്ഞു.

ദേവിയെ ഉള്ളിൽ വച്ചാരാധിക്കുന്ന, ഗീതാസാരം ഉൾക്കൊള്ളുന്ന ഹിന്ദുവാണു താനെന്നും, ഏതു ജാതിയിൽ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാൽ ബുദ്ധിയുള്ള ,സ്നേഹമുള്ളകാര്യങ്ങൾ പറയുന്ന മനുഷ്യരുടെഒപ്പമാണ് താനെന്നും തനൂജ കൂട്ടിച്ചേർത്തു. “ബ്രാഹ്മണനായി ജനിച്ചു എന്നതിനാൽ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാൻ.
അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാൻ.” അവർ പറഞ്ഞു.

തനൂജ എസ് ഭട്ടതിരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ; 

ഞാൻ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്.
തനൂജ ഭട്ടതിരി

എന്തായാലും നമ്മൾ ഹിന്ദുക്കളല്ലേ?

അല്ല, ഞാൻ ആ ഹിന്ദുവല്ല. എന്തൊക്കെയായാലും നമ്മൾ മനുഷ്യരല്ലേ? ഞാനീ ഹിന്ദുവാണ്.
ഞാൻവിശ്വാസത്തിന്റെ പേരിൽ തെരുവിൽ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല .അനീതി കളിൽ പിടയുന്നമനുഷ്യരെ ചേർത്ത് നിർത്തുന്ന ഈ ഹിന്ദുവാണ് .നാമജപം തെരുവിൽ അട്ടഹസിക്കുന്ന ആ ഹിന്ദുവല്ല, ഞാൻ .ആ പ്രപഞ്ച ശക്തിയെ മനസാ സ്മരിക്കുന്ന ഈ ഹിന്ദുവാണ് ഞാൻ.

ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന ,ഭഗവത് ഗീതയെ ആത്മാവിൽ ചേർത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാൻ .
ബ്രാഹ്മണനായി ജനിച്ചു എന്നതിനാൽ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാൻ.അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാൻ.

ഈ കാലത്തും ഞാൻ രാജാവാണെന്ന് കരുതുന്ന ആ ഹിന്ദുവല്ല ഞാൻ.
ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയാണെങ്കിൽ ഞാൻ ആ ഹിന്ദുവല്ല.

ദേവിയെ ഉള്ളിൽ വച്ചാരാധിക്കുന്ന ഹിന്ദുവാണു ഞാൻ.
ഗീതാസാരം ഉൾക്കൊള്ളുന്ന ഹിന്ദുവാണു ഞാൻ.

ഏതു ജാതിയിൽ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാൽ ബുദ്ധിയുള്ള ,സ്നേഹമുള്ളകാര്യങ്ങൾ പറയുന്ന മനുഷ്യരുടെഒപ്പമാണ് ഞാൻ. അങ്ങനെയുള്ള എത്രയോ ഹിന്ദുക്കൾ ഇവിടുണ്ട്.
അറിവുള്ള, ധീരയായ പെണ്ണിനെ ബഹുമാനിക്കണം എന്ന് നിർബന്ധമുള്ളഹിന്ദുവാണ് ഞാൻ.
ജാതി-ജന്മി-നാടുവാഴിത്തം അവസാനിപ്പിച്ച പൂർവസൂരികളായ ഹിന്ദുക്കളുടെയൊപ്പമുള്ള ഹിന്ദുവാണ് ഞാൻ.

പെണ്ണിനു നേരെ കയ്യുയർത്തുന്നവനെ തടയുന്ന, ഹിന്ദുവാണ് ഞാൻ. കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുന്ന ,ആചാരങ്ങൾക്കും മൂല്യങ്ങൾക്കുമപ്പുറം എല്ലാകാലവും എല്ലാ ദേശത്തും ഒരു പോലെ നിലനില്ക്കേണ്ട ധാർമികതയിൽ വിശ്വസിക്കുന്ന ലക്ഷോപ ലക്ഷം ഹിന്ദുക്കളിൽ ഒരാളാണ് ഞാൻ. സ്നേഹവും കരുതലും ഇറ്റു നിക്കേണ്ട മത വിശ്വാസങ്ങളിൽ നമ്മളെന്തിനാണ് രാഷ്രീയം നിറക്കുന്നത്. ?

ഏത് മതത്തിൽ ജാതിയിൽ പിറക്കുന്നുഎന്നത് ഒരാളുടെ തീരുമാനമല്ല ല്ലോ .ഏത് മതത്തിലോ ജാതിയിലോ ജനിച്ചാലും നമ്മൾ പറയുന്ന കാര്യം അപ്പോഴും പറയാൻ പറ്റുന്ന കാര്യമാ ണെങ്കിൽ മാത്രമെഒരാൾ പറയാവൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതൽ എന്ന് സ്ഥാപിക്കാനല്ല മനുഷ്യർ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത് ?

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

‘പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യമാകേണ്ട ആവശ്യമില്ല’; തനൂജ ഭട്ടതിരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍