UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ സംഘപരിവാര്‍; രാമചന്ദ്ര ഗുഹയ്ക്ക് യുവമോര്‍ച്ചയുടെ വക്കീല്‍ നോട്ടീസ്

മൂന്നുദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്നു പറഞ്ഞ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി യുവജനവിഭാഗമായ യുവമോര്‍ച്ച വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് മൂന്നുദിവസത്തിനുള്ളില്‍ ഗുഹ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഒരു ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലും പത്രത്തിലെഴുതിയ ആര്‍ട്ടിക്കിളിലും ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്നു ഗുഹ ആരോപിച്ചിരുന്നു. ഗൗരിയുടെ കൊലപാതകം നടന്നു പിറ്റേദിവസം(സെപ്തംബര്‍ 6) സ്‌ക്രോള്‍ ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ ഗുഹ പറഞ്ഞത് ഗൗരിയുടെ കൊലപാതകികളും ധബോല്‍ക്കറെയും പന്‍സാരെയേയും കല്‍ബുര്‍ഗിയേയും കൊന്ന അതേ സംഘപരിവാറില്‍ നിന്നു തന്നെയാണ് എന്നായിരുന്നു.

എന്നാല്‍ അടിസ്ഥാനമില്ലാത്തതും വ്യാജവുമായ ആരോപണങ്ങളാണ് രാമചന്ദ്ര ഗുഹ പറയുന്നതെന്നാെമ് വക്കീല്‍ നോട്ടീസ് അയച്ച യുവമോര്‍ച്ച കര്‍ണാടക സംസ്ഥാന സെക്രട്ടറി കരുണാകര്‍ ഖസാലെ പറയുന്നു. ഇതിനു പൊതുജനത്തിനു മുമ്പാകെ മാപ്പ് പറയണം. ആരോപണം പിന്‍വലിച്ചുള്ള ഖേദം തന്നെയോ സംഘടനയെ അറിയിക്കണം അല്ലാത്ത പക്ഷം ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഖസാലെ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍