UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ടു കുട്ടികളുടെ മാതാവായ 28 കാരിയെയാണ് ആളില്ലാത്ത വീട്ടില്‍ പൂട്ടിയിട്ട് മൂന്നുദിവസത്തോളം പീഡിപ്പിച്ചതായി പരാതി വന്നിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.

ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണു മലവേട്ടുവ സമുദായംഗമായ യുവതിയെ മാലോം കരിയോട്ടുചാല്‍ സ്വദേശിയായ ഷിജു എന്നയാള്‍ കൂട്ടിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചശേഷം അവിടെ വച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം യുവതിയെ വീട്ടില്‍ പൂട്ടിയിട്ടു. പിന്നീട് ഷിജുവിന്റെ നാലു സുഹൃത്തുക്കള്‍ കൂടി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു പറയുന്നു.

മൂന്നുദിവസത്തിനുശേഷമാണ് അവശയായ യുവതിയെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ഇവരുടെ കോളനിക്കു സമീപം ഇറക്കിവിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ചിലരുടെ അന്വേഷണത്തിനൊടുവിലാണു യുവതി താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറയുന്നത്. പിന്നീട് ഈ വിവരം എസ് എടി പ്രമോട്ടറെ അറിയിച്ചു. പ്രമോട്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം പൊലീസ് യുവതിയില്‍ നിന്നും മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഷിജു, ഷൈജു എന്നിവരെ കസ്റ്റഡിയില്‍ എടുത്തത്. എസ് എം എസ് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിനാണ് അന്വേഷണ ചുമതല. കൂടുതല്‍ തെളിവെടുപ്പിനായി ഡിവൈഎസ്പി സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ മറ്റു നാലുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍