UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് കൊണ്ടുപോയതിന് യുവാക്കളെ ചാണകം തീറ്റിപ്പിച്ചും ഗോമൂത്രം കുടിപ്പിച്ചും ഗോ രക്ഷാ ദളിന്റെ ശിക്ഷ

അഴിമുഖം പ്രതിനിധി

ബീഫ് കൊണ്ടുപോയതിന് യുവാക്കളെ ചാണകം തീറ്റിപ്പിച്ചും ഗോമൂത്രം കുടിപ്പിച്ചും ഗോ രക്ഷാ ദളിന്റെ ശിക്ഷാവിധി. പ്രസിഡണ്ട് ധര്‍മ്മേന്ദ്ര യാദവ്ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ജൂണ്‍ പത്തിനാണ് ഈ സംഭവം നടന്നത്. റിസ്വാന്‍, മുഖാസിര്‍ എന്നിവര്‍ക്കാണ് ഗോസേവകരുടെ പ്രാകൃത ശിക്ഷാനടപടികള്‍ക്ക് ഇരയാകേണ്ടി വന്നത്. ശിക്ഷ നടപ്പിലാക്കുന്നതിന്റെ വീഡിയോ ആരോ പകര്‍ത്തിയത് പുറത്തെത്തുകയായിരുന്നു.

രണ്ട് യുവാക്കള്‍ റോഡിലിരുന്ന് മിശ്രിതം ഭക്ഷിക്കുന്നതാണ് വീഡിയോയില്‍. മിശ്രിതം വേഗത്തില്‍ ഇറക്കാന്‍ വേണ്ടി യുവാക്കള്‍ വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്. മിശ്രിതം വിഴുങ്ങുമ്പോള്‍ ‘ഗോ മാതാ കീ ജയ്’ എന്നും ‘ജയ് ശ്രീരാം’ എന്നും അവരെകൊണ്ട് നിര്‍ബന്ധിപ്പിപ്പിച്ച് വിളിപ്പിക്കുന്നു. യുവാക്കളെ തെരുവില്‍ ഉപേക്ഷിച്ച് ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ മടങ്ങുന്നതാണ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ ഒടുവിലത്തെ രംഗം. തുടര്‍ന്ന് ഈ യുവാക്കളെ ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീഫ് നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

മീവറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വാഹനത്തില്‍ 700 കിലോ ബീഫ് കൊണ്ടുപോയ രണ്ട് യുവാക്കളെ ഏഴ് കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന് പിടികൂടിയാണ് ശിക്ഷ നല്‍കിയതെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.

‘പിടികൂടുമ്പോള്‍ അവരുടെ കാറില്‍ 700 കിലോ ബീഫ് ഉണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ചാണകവും മൂത്രവും പാലും തൈരും വെണ്ണവും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നല്‍കിയത്.’ യാദവ് പറഞ്ഞു.

എന്നാല്‍ യുവാക്കളെ ചാണകം തീറ്റിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്റെ മറുപടി. വീഡിയോയെ കുറിച്ച് അറിവില്ലെന്നും പൊലീസ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍