UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്തെ സംഭവം നിര്‍ഭാഗ്യകരമെന്ന് ജോസഫ്: കേരള കോണ്‍ഗ്രസില്‍ വീണ്ടും അഭിപ്രായഭിന്നത

പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല

കോട്ടയത്ത് നടന്ന രാഷ്ട്രീയ നീക്കത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുചേര്‍ന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഭിപ്രായ ഭിന്നത പുറത്തു വന്നതിന് പിന്നാലെയാണ് പിജെ ജോസഫ് തന്നെ നേരിട്ട് ഇതിനെതിരെ രംഗത്തെത്തിയത്.

നേരത്തെ ജോസഫ് ഗ്രൂപ്പിലെ മോന്‍സ് ജോസഫും കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന ആക്ഷേപം ശരിയാണെന്ന് പ്രതികരിച്ചിരുന്നു. അതിന് പിന്നാലെ പിജെ ജോസഫും രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് എടുത്തപ്പോള്‍ തന്നെ ഇടതുപക്ഷത്തേക്കില്ലെന്ന് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ ജോസഫ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫുമായി യോജിച്ച് പോകാനാണ് ചരല്‍ക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനം. ഈ തീരുമാനമാണ് ലംഘിക്കപ്പെട്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇഎം അഗസ്റ്റി രാജിവച്ചു. കെഎം മാണിയുടെ വിശ്വസ്തനാണ് അഗസ്റ്റി. 25 വര്‍ഷമായി കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍