UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീമ കൊറിഗാവില്‍ അക്രമത്തിന് ഇരയായ ദലിത് യുവതി കിണറ്റില്‍ മരിച്ച നിലയില്‍

ജനുവരി ഒന്നിന് തന്റെ വീടും ഹോട്ടലും ചേര്‍ന്ന കെട്ടിടം അക്രമികള്‍ കത്തിക്കുന്നതിന് പൂജ സാക്ഷിയായിരുന്നു. വീടാക്രമിച്ച കേസ് അട്ടിമറിക്കാനാണോ കൊലപാതകം എന്നാണ് ബന്ധുക്കളുടെ സംശയം.

ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവില്‍ സവര്‍ണ ജാതിക്കാരായ മറാത്തകളുടെ അക്രമത്തിന് ഇരയായ ദലിത് യുവതി കൊല്ലപ്പെട്ട നിലയില്‍. അക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ കേന്ദ്രത്തിന് സമീപമുള്ള കിണറില്‍ നിന്നാണ് 19കാരിയായ പൂജ സാകേത് എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഭീമ കൊറിഗാവ് സ്മാരകത്തില്‍ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജയുടെ മൃതദേഹം കണ്ടെത്തിയത്. വീടാക്രമിച്ച കേസ് അട്ടിമറിക്കാനാണോ കൊലപാതകം എന്നാണ് ബന്ധുക്കളുടെ സംശയം.

ജനുവരി ഒന്നിന് തന്റെ വീടും ഹോട്ടലും ചേര്‍ന്ന കെട്ടിടം അക്രമികള്‍ കത്തിക്കുന്നതിന് പൂജ സാക്ഷിയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പുതിയ വീട് നിര്‍മ്മിക്കാന്‍ സഹായത്തിനായി അധികാരികളുടെ സഹായം തേടി നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു പൂജ. അക്രമത്തിന് സാക്ഷിയായ പൂജയെ പ്രദേശവാസികളായ സവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് കുടുംബാംഗങ്ങള്‍ ഫെബ്രുവരിയില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച പൂജയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നതായും പൂജയെ കിണറ്റിലേയ്ക്ക് തള്ളിയിട്ടതാണ് എന്നാണ് സംശയമെന്നും സഹോദരന്‍ ജയദീപ് ടൈംസ് ഓഫ് ഇന്ത്യയോട പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്താറുള്ള മൂന്ന് നാട്ടുകാരെയാണ് സംശയമെന്നും ജയദീപ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍