UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിപിന്‍ വധം: മൂന്ന് പേര്‍ കസറ്റ്ഡിയില്‍

കൊല്ലപ്പെട്ടത് ഫൈസല്‍ വധക്കേസ് പ്രതി

ഫൈസല്‍ വധകേസ് രണ്ടാം പ്രതി ബിപിന്‍ (24) കൊല്ലപെട്ട സംഭവത്തില്‍ മൂന്ന് പേര്‍ പൊലിസ് കസ്റ്റഡിയില്‍. കൃത്യം നടത്തുന്നതിനുവേണ്ടി ഗൂഡോലോചന നടത്തിയെന്നു കരുതുന്നയാളും കൃത്യം ചെയ്തുവെന്ന്  സംശയിക്കുന്നയാളുമാണ്‌ പൊലിസ് വലയിലായത്.

കഴിഞ്ഞ ദിവസം രാവിലെയാണ് തിരൂര്‍ ആലത്തിയൂര്‍ പഞ്ഞന്‍പടി കുണ്ടില്‍ ബാബുവിന്റെ മകന്‍ ബിബിന്‍ കൊല്ലപെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിപിനെ ബൈക്കില്‍ സഞ്ചരിക്കെ ഒരു സംഘം പിന്തുടര്‍ന്ന് വെട്ടുകയായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. വെട്ടേറ്റ ബിപിന്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ വീണ്ടും ബിപിനെ വെട്ടിവീഴത്തുകയായിരുന്നു. തുടര്‍ന്ന തൊട്ടടുത്തുളള വീട്ടിലേക്ക് അഭയം തേടാന്‍ ശ്രമിച്ച ബിപിനെ അക്രമികള്‍ വീണ്ടും വെട്ടി. പത്തിലേറെ വെട്ടുകള്‍ ബിബിന്റെ ശരീരത്തിലേറ്റതായി റിപ്പോര്‍ട്ടുണ്ട്.

മൂന്നു ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് ബിപിനെ വെട്ടികൊന്നതാണെന്ന് ദൃക്‌സാക്ഷികള്‍  മൊഴി നല്‍കി. മുഖമൂടിയണിഞ്ഞാണ് സംഘമെത്തിയതെന്നും പ്രദേശവാസികള്‍ പൊലിസിനു മൊഴി നല്‍കി. ജില്ലാ പോലിസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘമാണ് കേസന്വഷിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍