UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13കാരിയുടെ 24 ആഴ്ചത്തെ ഗര്‍ഭം നീക്കാന്‍ അനുമതി

പെണ്‍കുട്ടിയുടെ ജീവന് അപകടമുണ്ടെന്ന ജെജെ ഹോസ്പിറ്റല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണിത്. കൂടാതെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13 കാരിയുടെ 14 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ബോംബെ ഹൈക്കോടതിയുടെ അനുമതി. മുംബയ് നഗരത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ ജീവന് അപകടമുണ്ടെന്ന ജെജെ ഹോസ്പിറ്റല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണിത്. കൂടാതെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

2017 ജൂലായില്‍ പെണ്‍കുട്ടിയെ താനെയിലെ ഉല്ലാസ് നഗറിലുള്ള വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 23കാരന്‍ ഉത്തര്‍പ്രദേശിലേയ്ക്കാണ് കുട്ടിയുമായി കടന്നത്. പൊലീസ് ഇയാളെ പിടികൂടിയതും പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചതും മാര്‍ച്ച് 17ന്. എന്നാല്‍ ഗര്‍ഭ ഛിദ്രത്തിന്റെ സാധ്യതകളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്കും രക്ഷിതാക്കള്‍ക്കും പൊലീസ് ആവശ്യമായ സഹായം ചെയ്തു കൊടുക്കേണ്ടിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍