കൊലപാതകത്തിനു ഉപയോഗിച്ച് ആയുധങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനിയും 10 ദിവസമെടുക്കും. എന്നിരുന്നാലും സിസി ടിവി നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപെട്ട കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. സിസിടീവി തെളിവുകള്‍ പരിശോധനയില്‍ കൊലപാതകി രണ്ടു തവണ ലങ്കേഷിന്റെ വിട്ടിലെത്തിയതായി കണ്ടെത്തിയെന്ന് അന്വേഷണസംഘത്തെ ഉദ്ധരിച്ച് ന്യൂസ് 18 വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ച തിരിഞ്ഞു മൂന്നുമണിക്കും വൈകിയിട്ട് 7 മണിക്കുമാണ് ഘാതകന്‍ വീട്ടിലെത്തിയതെന്ന് സിസിടിവിയില്‍ തെളിവുകളുണ്ടെന്ന് സംഘം വെളിപ്പെടുത്തി. വെളള ഷര്‍ട്ടും കറുത്ത ഹെല്‍മെറ്റും ധരിച്ചയാള്‍ സ്‌കൂട്ടറിലാണ് ലങ്കേഷിന്റെ വീട്ടിലെത്തിയത്. 7 മണിക്ക് വീട്ടിലെത്തിയ ഇയാള്‍ തിരിച്ചുപോയി റോഡിന്റെ അറ്റത്തു നിന്നും യുട്ടേണ്‍ എടുത്ത് തിരിച്ചുവരികയായിരുന്നു. പിന്നീട് കൂടുതല്‍ തന്ത്രങ്ങള്‍ ആലോചിച്ചുറപ്പിച്ചുകൊണ്ട് മടങ്ങുകയായിരുന്നുവെന്നു പൊലിസ് അനുമാനിക്കുന്നു.
പിന്നീട് 8.05നു വീണ്ടുമെത്തി. അപ്പോഴേക്കും ലങ്കേഷിന്റെ കാര്‍ ചെറിയ ഗെയ്റ്റിലൂടെ വീട്ടുവരാന്തയിലേക്കെത്തിയിരുന്നു. തുടര്‍ന്നാണ് ലങ്കേഷിന്റെ നേര്‍ക്ക് ഘാതകന്‍ വെടിയുതിര്‍ത്തത്. പിന്നീട് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ലങ്കേഷിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. കൊലപാതകത്തിനു ഉപയോഗിച്ച് ആയുധങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇനിയും 10 ദിവസമെടുക്കും. എന്നിരുന്നാലും സിസി ടിവി നിര്‍ണ്ണായക തെളിവുകള്‍ നല്‍കിയെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.