UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണം: എഡ്വേഡ് സ്‌നോഡന്‍

ജനുവരിയില്‍ മാത്രം ഇത് മൂന്നാം തവണയാണ് ഈ മുന്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ ആധാറിനെതിരെ രംഗത്തെത്തുന്നത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിന് പിന്നാലെ ആധാറിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്‌നോഡന്‍. ‘വിവിധ സേവനങ്ങളിലേക്ക് തികച്ചും അനുയോജ്യമല്ലാത്ത വിധം തയാറാക്കിയ പ്രവേശന കവാടമാണ്’ ആധാര്‍ എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ ഉന്നയിക്കുന്നത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ചാര സംഘടനയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) മുന്‍ തലവന്‍ കെ.സി.വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്‌നോഡന്‍ തന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ബാങ്കുകളും ടെലികോം കമ്പനികളും ആധാറിന് വേണ്ടി നിര്‍ബന്ധബുദ്ധിയോടെ നിലകൊള്ളുന്നതിനേയും സ്‌നോഡന്‍ വിമര്‍ശിച്ചു. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും അല്ലാതെ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുഐഡിഎഐ (യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) യുടെ ട്വീറ്റിനെയും സ്‌നോഡന്‍ വിമര്‍ശിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍, ഓഹരി വിവരങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വത്തുവിവരങ്ങള്‍, ആരോഗ്യവിവരങ്ങള്‍, കുടുംബവിവരങ്ങള്‍, മതം, ജാതി, വിദ്യാഭ്യാസം ഇതിനെപ്പറ്റിയൊന്നും ഒരു വിവരവും ഡാറ്റാബേസിലില്ലെന്നും ട്വീറ്റില്‍ യുഐഡിഎഐ പറഞ്ഞിരുന്നു. ആധാറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാനുള്ളതെന്ന ഹാഷ് ടാഗോടെയായിരുന്നു വിശദീകരണം. എന്നാല്‍ ബാങ്കുകളേയും ഭൂവുടമകളേയും ആശുപത്രികളേയും സ്‌കൂളുകളേയും ഫോണ്‍-ഇന്റര്‍നെറ്റ് കമ്പനികളേയും ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് നിയമം മൂലം മാറ്റിനിര്‍ത്തിയാല്‍ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ എന്നായിരുന്നു സ്‌നോഡന്റെ മറുപടി. സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമല്ല ഇന്ത്യയില്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമാണെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം കമ്പനികളുടെ കയ്യിലും ആധാര്‍ ഡേറ്റാബേസ് ഉണ്ടാകുമെന്നോര്‍ക്കണമെന്നും സ്‌നോഡന്‍ പറയുന്നു.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ല: റേഷന്‍ നിഷേധിച്ച 11-കാരി പട്ടിണി കിടന്നു മരിച്ചു

അന്നത്തിന് ഉപാധിവെക്കുന്ന ഭരണകൂടം; അടിച്ചേല്‍പ്പിക്കുന്ന ആധാര്‍

മകള്‍ വിശന്ന് മരിച്ചു എന്ന് ആ അമ്മ പറഞ്ഞതാണോ നിങ്ങളുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയത്?

ജനുവരിയില്‍ മാത്രം ഇത് മൂന്നാം തവണയാണ് ഈ മുന്‍ യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ജീവനക്കാരന്‍ ആധാറിനെതിരെ രംഗത്തെത്തുന്നത്. സഖ്യരാജ്യങ്ങളിലടക്കം അമേരിക്ക നടത്തിയ ചാരപ്പണി സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് വേട്ടയാടപ്പെടുന്ന സ്‌നോഡന്‍ റഷ്യ നല്‍കിയ രാഷ്ട്രീയ അഭയത്തില്‍ മോസ്‌കോയിലാണുള്ളത്.

വെറും 500 രൂപ അടയ്ക്കൂ, 20 മിനുറ്റ് കാത്തിരിക്കൂ… ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം

ആധാര്‍ ഉപയോഗിച്ചോളൂ, പക്ഷേ നമ്മുടേത് കോളനി ഭരണമല്ല എന്നോര്‍ക്കണം

ആധാര്‍ വിവരം ചോര്‍ന്നാല്‍ സൂക്ഷിക്കണം: ജയിലില്‍ പോകേണ്ടി വരും

ആധാര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ല

നാം വഴി’യാധാര്‍’ ആകുന്നതിന് മുമ്പ്

അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളെ വട്ടം ചുറ്റിച്ച് ആധാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍