UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുളത്തുപ്പുഴ: കൊലപ്പെടുത്തിയ ശേഷവും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പ്രതിയുടെ മൊഴി

എഴുവയസുകാരി പെണ്‍കുട്ടിയെ കൊലപെടുത്തിയ ശേഷവും താന്‍ ലൈംഗിക പീഡനം നടത്തിയതായി പ്രതി പൊലിസിനു മൊഴി നല്‍കി

കൊല്ലം കുളത്തുപ്പുഴയില്‍ എഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിനെ സംഭവസ്ഥലത്തെത്തിച്ചു  ഇന്നലെ തെളിവെടുപ്പ് നടത്തി. കനത്ത പോലീസ് കാവലില്‍ രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് രണ്ടു മണിവരെ നീണ്ടു. പ്രതി രാജേഷ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ.

‘ഏരൂരില്‍ നിന്നും കുട്ടിയുമായി തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിനു സമീപം എത്തുകയും അവിടെ നിന്നും ചെറുകര വഴി ആര്‍ പി എല്ലിനോട് ചേര്‍ന്ന വനഭാഗത്ത് എത്തി അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വിവരം പുറംലോകം അറിയാതിരിക്കാന്‍ കൈലി ഉപയോഗിച്ച് മൂക്കും വായും പൊത്തി കൊലപ്പെടുത്തി. പിന്നീട് ചന്ദനക്കാവിലെ ഒരു കടയില്‍ എത്തി ചില സാധനങ്ങള്‍ വാങ്ങുകയും വീണ്ടും വനഭാഗത്തു എത്തി കൊല്ലപ്പെട്ട കുട്ടിയുടെ ശരീരം അവിടെ നിന്നും എടുത്തു ആളില്ലാത്ത ഭാഗത്ത് ഷെഡില്‍ കൊണ്ടുവരികയും ഇവിടെവച്ച് വീണ്ടും പീഡിപ്പിക്കുകയും മൃതദേഹം ഇവിടെ ഉപേക്ഷിച്ചു പോവുകയുമായിരുന്നു’. തുടര്‍ന്ന് ചെറുകരയിലെ വീട്ടില്‍ എത്തി ഇവിടെ നിന്നും ഒരു ഷര്‍ട്ടും വിരിച്ചു കിടക്കുന്നതിനായ് ഒരു സാരിയും എടുത്ത പ്രതി ചന്ദനക്കാവിലെ ആളൊഴിഞ്ഞ വീട്ടില്‍ കഴിയുകയായിരുന്നു.

കൊട്ടാരക്കര റൂറല്‍ എസ് പി അശോകുമാറിന്റെ നേതൃത്വത്തില്‍ കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കുളത്തുപ്പുഴ, അഞ്ചല്‍, ഏരൂര്‍ സബ്ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍ പോലീസ് കാവലിലാണ് പ്രതി രാജേഷിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കുട്ടിയുടെ ബാഗ്, കൊലചെയ്യാന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍