UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയാര്‍ പ്രതിമയും തകര്‍ക്കണമെന്ന് ബിജെപി നേതാവ്; തകര്‍ക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന് വൈകോ

പെരിയാറിന്റെ പ്രതിമയില്‍ തൊടാന്‍ ആരും ധൈര്യപ്പെടില്ലെന്നും കലാപമുണ്ടാക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു.

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്ത പോലെ പെരിയാര്‍ ഇവി രാമസ്വാമിയുടേയും പ്രതിമ തകര്‍ക്കണമെന്ന് ബിജെപി നേതാവ് എച്ച് രാജ. ഇനി തകര്‍ക്കേണ്ടത് ജാതിവാദിയായ പെരിയാറിന്റെ പ്രതിമയാണെന്ന് എച്ച് രാജ ഫേസ്ബുക്കില്‍ കുറിച്ചു. ആരാണീ ലെനിന്‍ ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം കമ്മ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതികള്‍ തകര്‍ക്കും – എച്ച് രാജ പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.

പെരിയാറിന്റെ പ്രതിമയില്‍ തൊടാന്‍ ആരും ധൈര്യപ്പെടില്ലെന്നും കലാപമുണ്ടാക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. അയാള്‍ നിരന്തരം ഇങ്ങനെ പറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അയാളെ അറസ്റ്റ് ചെയ്യണം. ഗുണ്ടാനിയമം ചുമത്തണം – സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അതേസമയം പെരിയാറിന്റെ പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടി എറിയുമെന്ന് എംഡിഎംകെ നേതാവ് വൈകോ മുന്നറിയിപ്പ് നല്‍കി. പെരിയാര്‍ ജീവിച്ചിരുന്ന കാലത്ത് അവസരമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരുപ്പൂരി അടിക്കുമായിരുന്നു എന്ന് രാജ നേരത്തെ പറഞ്ഞിരുന്നു. പെരിയാറിനെതിരെ നേരത്തെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഒരു കേസും എച്ച് രാജയുടെ പേരിലുണ്ട്.

അതേസമയം എച്ച് രാജയെ പിന്തുണച്ച് ബിജെപി നേതാവ് നാരായണന്‍ തിരുപ്പതി രംഗത്തെത്തി. തമിഴ്‌നാട്ടില്‍ 99.9 ശതമാനത്തിലധികം ആളുകളും മത, ദൈവ വിശ്വാസികളാണ്. പെരിയാറിന്റെ പ്രതിമയിലെ സന്ദേശം ദൈവത്തെ ആരാധിക്കുന്നവനും വിശ്വസിക്കുന്നവനും പ്രാകൃതനും മൃഢനുമാണെന്നാണ്. ഇത്തരം സന്ദേശമുള്ള പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ഹിന്ദു സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ട് വരുകയാണെന്നും എന്നാല്‍ നടപടിയുണ്ടാകുന്നില്ലെന്നും നാരായണന്‍ പറയുന്നു. എച്ച് രാജയുടെ വാക്കുകള്‍ കടുത്തുപോയിട്ടുണ്ടാവാമെങ്കിലും ഭൂരിപക്ഷം പേരുടേയും വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും നാരായണന്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍