UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിയൂഷ് ഗോയലിന്റെ ഭാര്യയുടെ കമ്പനി 10 വര്‍ഷത്തിനിടെ ഉണ്ടാക്കിയത് 3000 മടങ്ങ് ലാഭം: കോണ്‍ഗ്രസ്

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 650 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയ ഷിര്‍ദി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമകള്‍ രാകേഷ് അഗര്‍വാളുമായും മുകേഷ് ബന്‍സലുമായും പിയൂഷ് ഗോയലിനുള്ള ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനും കുടുംബത്തിനുമെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. പിയൂഷ് ഗോയലിന്റെ ഭാര്യ സീമയുടെ ഉടമസ്ഥതയിലുള്ള അഡൈ്വസേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന
കമ്പനി, കഴിഞ്ഞ 10 വര്‍ഷത്തിനിടെ പെയ്ഡ് അപ് കാപ്പിറ്റലിനേക്കാള്‍ 3000 മടങ്ങ് അധിക ലാഭമുണ്ടാക്കിയതായാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഉന്നയിച്ച ആരോപണം. 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ പെയ്ഡ് അപ് കാപ്പിറ്റല്‍ ഒരു ലക്ഷം രൂപയായിരുന്നു. 30 കോടി രൂപ ലാഭമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്. പിയൂഷ് ഗോയലും സീമയുമാണ് ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സിന്റെ ഉടമസ്ഥര്‍.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് മേയ് 2014 മേയ് 13നാണ് പിയൂഷ് ഗോയല്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജി വച്ചത്. ഓഹരികളെല്ലാം ഭാര്യയുടെ പേരിലേയ്ക്ക് മാറ്റുകയായിരുന്നു. നിലവില്‍ സീമ ഗോയലിന് 9999 ഓഹരികളും ഇവരുടെ മകന്‍ ധ്രുവ് ഗോയലിന് ഒരു ഓഹരിയുമാണുള്ളത്. 100 ശതമാനവും ഇത് പിയൂഷ് ഗോയല്‍ കുടുംബത്തിന്റെ കമ്പനിയാണെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി. 2007-08, 2008-09, 2014-15, 2015-16, 2016-17 വര്‍ഷങ്ങളില്‍ വരുമാന സ്രോതസ് പൂര്‍ണമായും ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി ഫീ, ഷോര്‍ട്ട് ടേം കാപ്പിറ്റല്‍ ഗെയിന്‍സ്, പ്രൊഫിറ്റ് ഓണ്‍ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് എന്നിങ്ങനെയെല്ലാം പറഞ്ഞ് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കാതെ പോവുകയാണ്. സാധാരണ ബിസിനസ് ആക്ടിവിറ്റികളെക്കുറിച്ച് പറയുന്നില്ല. – ഖേര പറയുന്നു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് ബിജെപിയുടെ പ്രതികരണം.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 650 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയ ഷിര്‍ദി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമകള്‍ രാകേഷ് അഗര്‍വാളുമായും മുകേഷ് ബന്‍സലുമായും പിയൂഷ് ഗോയലിനുള്ള ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2010 വരെ രണ്ട് വര്‍ഷം ഷിര്‍ദി ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ഡയറക്ടറുമായിരുന്നു പിയൂഷ് ഗോയല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍