UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഗവര്‍ണര്‍ വായിച്ചില്ല; നയപ്രഖ്യാപനത്തില്‍ വിവാദം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വായിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം വായിക്കാതെ പോവുകയായിരുന്നു. സഹകരണ ഫെഡറലിസം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന വിമര്‍ശന ഭാഗമാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്.

നിയമസഭയില്‍ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പതിവില്ലാത്ത വിധം വിവാദം. കേന്ദ്രസര്‍ക്കാരിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം വായിക്കാതെ ഒഴിവാക്കിയതാണ് ശ്രദ്ധേയമാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വായിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം വായിക്കാതെ പോവുകയായിരുന്നു. സഹകരണ ഫെഡറലിസം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന വിമര്‍ശന ഭാഗമാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്.

നയപ്രഖ്യാപന പ്രസംഗം പൂര്‍ണരൂപത്തില്‍:

· വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നൊന്നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു.

· സ്ത്രീകളുടേയും ദുര്‍ബല ജനവിഭാഗങ്ങളുടേയും ക്ഷേമത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരം. സാമൂഹ്യനീതിയില്‍ ഊന്നിയുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കി. ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കേരളത്തിന് ലഭിച്ചു. ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വലിയ വിജയമായിരുന്നു.

· മാലിന്യം വലിച്ചെറിയുന്നതും ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതും മലയാളികള്‍ക്കു ചേര്‍ന്ന രീതിയല്ല.

· സന്തുലിത വികസനത്തിന് ഊന്നല്‍; വികസന നേട്ടങ്ങള്‍ ഓരോ പൗരനും ലഭിക്കണം.

· മഞ്ചേരി, കൊല്ലം മെഡിക്കല്‍ കോളജുകളില്‍ കാര്‍ഡിയാക് കേന്ദ്രങ്ങള്‍.

· കണ്ണൂരില്‍ ഒഫ്താല്‍മിക് ഇഎന്‍ടി സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രി.

· ഭരണസംവിധാനത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതി ഒഴിവാക്കും.

· പൊതുവിദ്യാഭ്യാസം, പിഡിഎസ്, ആരോഗ്യമേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും.

· കൃഷി, ടൂറിസം, പ്രവാസികളുടെ നിക്ഷേപം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ; നെല്ല്, റബര്‍, തെങ്ങ് തുടങ്ങിയവയോട് മികച്ച പരിഗണനയാണു സര്‍ക്കാരിനുള്ളത്. എല്ലാ മേഖലയിലും ഉല്‍പാദനം വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം.

· പച്ചക്കറി ഉല്‍പാദനത്തില്‍ സംഭരണത്തിലും വിപണിയിലെത്തിക്കുന്നതിലും വിതരണത്തിലുമുള്‍പ്പെടെ സഹായിക്കും.

· പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകര്‍മ യൂണിറ്റുകള്‍ രൂപീകരിക്കും.

· കേന്ദ്രസഹായം അര്‍ഹരായവര്‍ക്ക് കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കും.

· ലോകത്തെ ഏറ്റവും മികച്ച സാങ്കേതികത സ്വന്തമാക്കി മുന്നേറേണ്ടതുണ്ട്.

· പ്രമേഹ ചികിത്സയ്ക്കുള്‍പ്പെടെ പ്രത്യേക പരിഗണന; കാന്‍സര്‍ ചികിത്സയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും

· ആയുര്‍വേദ മേഖലയില്‍ കോഴിക്കോട് കുട്ടികള്‍ക്കായി പ്രത്യേക പരിഗണന കേന്ദ്രം

· സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം സാങ്കേതികതയുടെ സഹായത്തോടെ തടയും.

· ഫൊറന്‍സിക് വിഭാഗം ഏറ്റവും പുതിയ സാങ്കേതികതയുടെ സഹായത്തോടെ കൂടുതല്‍ ശക്തമാക്കും.

· അണ്‍ എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും.

· ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും.

· ഓഖി: മുന്നറിയിപ്പു ലഭിച്ചയുടനെ പ്രതികരിച്ചു. എന്നാല്‍ കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം എല്ലാം തകിടം മറിച്ചു. ഓഖി ദുരന്തത്തില്‍ നിന്നു പാഠമുള്‍ക്കൊള്ളും; ദുരന്തനിവാരണ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും.

· സാങ്കേതികതസഹായം ഇത്തരം പ്രകൃതിദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കും.

· കേരള മോഡല്‍ വികസനത്തില്‍ മാറ്റം വരും; ആഗോളതാപനവും മലിനീകരണ പ്രശ്‌നവുമെല്ലാം പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍.

· തൊഴിലുകള്‍ പലതും പരമ്പരാഗത രീതികളില്‍ നിന്ന് പുതിയതിലേക്കു മാറുന്നു; ഒട്ടേറെ തൊഴിലുകള്‍ ഇല്ലാതാകും, പക്ഷേ പുതിയ അവസരങ്ങള്‍ തുറക്കും. ഈ സാഹചര്യത്തില്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം.

· ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, റോബട്ടിക്‌സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിഗണന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍