UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാമ്യം കൊടുക്കരുതെന്നു പ്രോസിക്യൂഷന്‍, ഒരു തെളിവും തനിക്കെതിരേയില്ലെന്നു ദിലീപ്

കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് ജാമ്യം നേടാനുള്ള അവസാന അവസരമാണ് ദിലീപിനിത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം കൊടുക്കരുതെന്നു ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍. നടന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം നടക്കുമ്പോഴാണ് ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തത്. നേരത്തെ ജാമ്യം നിഷേധിച്ചക്കപ്പെട്ട സാഹചര്യങ്ങളില്‍ നിന്നും ഒരുമാറ്റവും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി.

കേസിലെ നിര്‍ണായക സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറയുന്നു. ഈ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും.

അതേസമയം തനിക്കെതിരേ ഒരു തെളിവും അന്വഷണ സംഘത്തിന്റെ പക്കല്‍ ഇല്ലെന്നാണ് ദിലീപ് കോടതിയില്‍ വാദിക്കുന്നത്. തെളിവുകള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. പള്‍സര്‍ സുനിയുടെ വാക്കുമാത്രം കേട്ടാണ് പൊലീസ് തനിക്കെതിരേ കുറ്റങ്ങള്‍ ചുമത്തുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് ജാമ്യത്തിനായി അപേക്ഷിക്കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇന്ന്. ഇത് അഞ്ചാമത്തെ തവണയാണ് നടന്‍ ജാമ്യഹര്‍ജി നല്‍കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍