UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ 13കാരിയെ മാസങ്ങളോളം സ്‌കൂള്‍ പ്രിന്‍സിപ്പാളും അധ്യാപകരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഡിസംബറില്‍ സഹപാഠിയായ ആണ്‍കുട്ടിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിന്‍സിപ്പാളും തന്നെ ബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടി പറയുന്നത്.

തന്നെ മാസങ്ങളോളം സ്‌കൂള്‍ പ്രിന്‍സിപ്പാളും രണ്ട് അധ്യാപകരും 15 വിദ്യാര്‍ത്ഥികളും ഏഴ് മാസത്തോളം ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരി. ബിഹാറിലെ ഛപ്രയിലാണിത്. പ്രിന്‍സിപ്പാളിനേയും ഒരു അധ്യാപകനേയും വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിദ്യാര്‍ത്ഥികളും പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അച്ഛന്‍ ജയിലില്‍ പോയതിന് പിന്നാലെ തന്നെ ബ്ലാക് മെയില്‍ ചെയ്ത് പല തവണ കൂട്ടബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഡിസംബറില്‍ സഹപാഠിയായ ആണ്‍കുട്ടിയാണ് ആദ്യം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു. പിന്നീട് മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിന്‍സിപ്പാളും തന്നെ ബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടി പറയുന്നത്. പ്രിന്‍സിപ്പാളും അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 18 പേര്‍ തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അച്ഛന്‍ ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷമാണ് ലൈംഗിക പീഡനം അവസാനിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധനയ്ക്കായി പെണ്‍കുട്ടിയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍