UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുളത്തൂപ്പുഴ പീഡനകൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ്; തെളിവെടുപ്പ് തുടരുന്നു

കുട്ടിയെ കാണായതായതെന്ന പരാതി ലഭിച്ച ഉടനെ പൊലിസ് അന്വേഷിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജിവന്‍ നഷ്ടപെടില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്

കൊല്ലം കുളത്തൂപ്പുഴയില്‍ 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതി രാജേഷിനെ കൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നാണ് അഞ്ചല്‍ പൊലീസ് തെളിവെടുക്കുന്നത്. കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ നിന്ന് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിയുടെ ബന്ധുവായ രാജേഷിനെ ഇതേ എസ്‌റ്റേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം തന്നെ പൊലീസ് പിടികൂടി.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലൈംഗിക താല്‍പര്യമാണ് കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്ക് കൂട്ടിയെ കൂട്ടിവരാന്‍ പ്രേരിപ്പിച്ചതെന്ന പ്രതി പറഞ്ഞതായി പൊലിസ് പറഞ്ഞു. ഉച്ചയോടെയാണ് എസറ്റെറ്റിലെത്തിയതെന്നും പിന്നീട് ലൈംഗികമായി കുട്ടിയെ പീഡിപ്പിച്ച ശേഷം തിരികെ വരാന്‍ ഉദ്ദേശിച്ചുവെങ്കിലും എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ കാണുമോ എന്ന ഭയത്താല്‍ അവിടെ തന്നെ തുടരുകായായിരുന്നു. പിന്നീട് കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുത്തതായും പ്രതി പറഞ്ഞതായി പൊലിസ് പറഞ്ഞു. രാത്രിയില്‍ തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ താന്‍ നടന്നതെല്ലാം വീട്ടില്‍ പറയുമെന്ന് കുട്ടി രാജേഷിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു വെന്നു രാജേഷിന്റെ വെളിപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച ട്യൂഷന്‍ ക്ലാസ്സിലേക്ക് പോവുന്ന വഴിയാണ് കുട്ടിയെ കാണാതാവുന്നത്. രാജേഷ് കുട്ടിയുമായി ബസില്‍ കയറിപ്പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടകളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആദ്യം മുതല്‍ തന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. കുട്ടിയെ കാണായതായതെന്ന പരാതി ലഭിച്ച ഉടനെ പൊലിസ് അന്വേഷിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജിവന്‍ നഷ്ടപെടില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി രാജേഷ് വെളിപ്പെടുത്തിയതിനനുസരിച്ച് രാത്രിയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. റോഡിനോട് ചേര്‍ന്ന പാറക്കെട്ടിലാണ് ഇയാള്‍ കുട്ടിയുമായി ഒരു ദിവസം മുഴുവന്‍ ഒളിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍