UPDATES

സിനിമാ വാര്‍ത്തകള്‍

ചികിത്സാപ്പിഴവാണോ എന്നറിയില്ല, പുര കത്തുമ്പോള്‍ ബീഡി കത്തിക്കണ്ട: അബിയുടെ മരണത്തില്‍ ഷെയ്ന്‍ നിഗം

ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല. ഒരു വിവാദത്തിനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല.

നടന്‍ അബിയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണോ എന്ന് അറിയില്ലെന്ന് മകനും നടനുമായ ഷെയ്ന്‍ നിഗം. പല മാധ്യമങ്ങളും മരണത്തെക്കുറിച്ചും ചികിത്സാപ്പിഴവിനെ പറ്റിയുമൊക്കെ എഴുതിയത് വായിച്ചു. ചിലരൊക്കെ എഴുതിയത് കണ്ടപ്പോള്‍ പുര കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന പോലെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാന്‍ ആളുള്ളത് കൊണ്ടാകാം ഇങ്ങനെയൊക്കെ എഴുതുന്നതെന്നും ഷെയ്ന്‍ നിഗം പറഞ്ഞു. വനിത മാഗസിനുമായുള്ള അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറയുന്നത്.

ഒരു വിവാദത്തിനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല. വാപ്പച്ചി മരിക്കുന്ന ദിവസം ഞാന്‍ ചെന്നൈയിലായിരുന്നു പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു. ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് സംസാരിച്ചത്. ‘അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം’ എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍…അരോഗ്യം നോക്കണം…ഭക്ഷണം ശ്രദ്ധിക്കണം അങ്ങനെ പറഞ്ഞ് ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല – ഷെയ്ന്‍ നിഗം പറയുന്നു.

അബിയുടെ മരണം; പാരമ്പര്യ വൈദ്യപ്പട്ടം നിരോധിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍