UPDATES

വിദേശം

സൈബീരിയന്‍ ഷോപ്പിംഗ് മാളില്‍ തീ പിടിത്തം: കുട്ടികളടക്കം 64 പേര്‍ മരിച്ചു

തീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്.

റഷ്യന്‍ പ്രവിശ്യയായ സൈബീരിയയിലെ കെമെറോവോയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീ പിടിത്തത്തില്‍ 64 പേര്‍ മരിച്ചു. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യന്‍ എമര്‍ജന്‍സി മിനിസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഷോപ്പിംഗ് മാളിലെ സിനിമ സ്‌ക്രീനുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. മാളിലെ സുരക്ഷാ മാനദണ്ഡ ലംഘനങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരുകയാണ്. 2009ല്‍ സൈബീരിയന്‍ നഗരമായ പെമിലുണ്ടായ തീ പിടിത്തത്തില്‍ 156 പേര്‍ മരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍