UPDATES

സിനിമാ വാര്‍ത്തകള്‍

ഗണേഷിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കി, അമ്മ മിണ്ടുന്നില്ല: തിലകന്‍ മോഹന്‍ലാലിനയച്ച കത്ത്

കരാര്‍ ഒപ്പിട്ട ശേഷം നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മകള്‍ സോണിയ തിലകനാണ് കത്ത് പുറത്തുവിട്ടത്.

താരസംഘടനയായ ‘അമ്മ’യുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ തിലകന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23ന് ഏഴുതിയ കത്ത് പുറത്ത്. കരാര്‍ ഒപ്പിട്ട ശേഷം നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മകള്‍ സോണിയ തിലകനാണ് കത്ത് പുറത്തുവിട്ടത്.

പത്തനാപുരത്ത് വച്ച് കെ.ബി.ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ല. സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന അമ്മ ഭാരവാഹികള്‍, സംഘടനയിലെ അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നത് ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകള്‍ മൂലം സംഘടനയിലെ ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്ന് ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്. അമ്മയുടെ പോക്ക് നേരായ ദിശയിലല്ലെന്നും ഈ രീതിയില്‍ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും തിലകന്‍ കത്തില്‍ പറയുന്നു.

ഖേദം പ്രകടിപ്പിക്കാന്‍ അച്ഛന്‍ തയാറായിട്ടും അമ്മ ഭാരവാഹികള്‍ യാതൊരു അലിവും കാണിച്ചില്ലെന്ന് സോണിയ പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാണിച്ചത്. ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തില്‍ അച്ഛനെ ഒഴിവാക്കണമെന്ന് ചിലര്‍ സംവിധായകന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്ന് മരണത്തിലേക്ക് നയിച്ചത്. മോഹന്‍ലാലിന് അയച്ച കത്തിന്റെ അഞ്ച് കോപ്പികള്‍ തിലകന്‍ ‘അമ്മ’ എന്നെഴുതിയ ഫയലില്‍ സൂക്ഷിച്ചിരുന്നു. ഇതു പ്രത്യേകം സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അമ്മയുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും തിലകന്റെ ഈ ഫയലിലുണ്ട്.

“ദിലീപ് ഒരു വിഷമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, അനുഭവത്തില്‍ നിന്ന് പറയുന്നതാണ്”: ‘നേരെ ചൊവ്വെ’യില്‍ തിലകന്‍ 

അന്ന് തിലകന്‍, ഇന്ന് സാമൂവേല്‍; മലയാള സിനിമയിലെ വംശീയ, വേതന വിവേചനങ്ങള്‍

തിലകനോട് സിനിമാ തമ്പുരാക്കന്‍മാര്‍ മാപ്പുപറയുമായിരിക്കും അല്ലേ? അമ്മക്കെതിരേ ആഷിഖ് അബു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍