UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റുന്നു; സ്ത്രീ പ്രവശേനത്തെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നിലപാടിനൊപ്പം ദേവസ്വംബോര്‍ഡ്

സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിലെ എല്‍ഡിഎഫ് വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്റെ പേര് മാറ്റിയത്.

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയ പേര് തിരിച്ചുകൊണ്ടുവരാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഇത് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും. കഴിഞ്ഞ മണ്ഡലകാലത്താണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്നാക്കി മാറ്റിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്.

സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്റെ പേര് മാറ്റിയത്. ലോകത്തെവിടെയുമുള്ള ധര്‍മശാസ്ത ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണ്. എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ഇതുമാത്രമേയുള്ളു. അതിനാല്‍ തന്നെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല എന്ന ബോര്‍ഡ് നിലപാടിനെ ശക്തിപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ പേര് വീണ്ടും പഴയതാക്കുന്നതോടെ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് നിലവിലെ ദേവസ്വം ബോര്‍ഡെന്നാണ് സൂചന.

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍