UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മിരീ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലണമെന്ന് ട്വീറ്റ് ചെയ്ത യുവാവിന്റെ പണി പോയി

ഡിഡിഐ വേള്‍ഡ് എന്ന സ്ഥാപനത്തില്‍ എച്ച്ആര്‍ അസോസിയേറ്റ് ആയിരുന്നു ആശിഷ് കൗള്‍. ഡിഡിഐ വേള്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ആശിഷിനെതിരെ നിരവധി പേര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.

കാശ്മിരീ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും അവരുടെ ശരീര ഭാഗങ്ങള്‍ നശിപ്പിക്കുന്നതും ഏറെ സന്തോഷകരമാണ് എന്ന അഭിപ്രായം ട്വിറ്ററില്‍ പങ്കുവച്ച യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ആശിഷ് കൗള്‍ എന്ന കാശ്മീരി പണ്ഡിറ്റ് യുവാവാണ് മുസ്ലീം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ആഹ്ലാദം പ്രകടപ്പിച്ചതും ഇത്തരത്തില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തതും. കാശ്മീരി മുസ്ലീം സ്ത്രീകള്‍ റോഡില്‍ അക്രമങ്ങള്‍ക്കിരയായി കരയുന്നത് കേള്‍ക്കാന്‍ വളരെയധികം ഇഷ്ടമാണ് എന്നാണ് ആശിഷ് കൗള്‍ പറഞ്ഞത്.

ഇവര്‍ റോഡില്‍ കരയുന്നത് കാണാന്‍ വളരെയധികം ഇഷ്ടമാണ്. ഈ പിതൃശൂന്യരെ സാമ്പത്തികമായി തകര്‍ക്കണം. ഇവരുടെ പെണ്‍മക്കളേയും ഭാര്യമാരേയും ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും മറ്റും വിറ്റ് ജീവിക്കേണ്ടി വരുന്ന അവസ്ഥ ഇവര്‍ക്കുണ്ടാക്കണം – ആശിഷ് കൗള്‍ ട്വീറ്റ് ചെയ്തു.

ഡിഡിഐ വേള്‍ഡ് എന്ന സ്ഥാപനത്തില്‍ എച്ച്ആര്‍ അസോസിയേറ്റ് ആയിരുന്നു ആശിഷ് കൗള്‍. ഡിഡിഐ വേള്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ആശിഷിനെതിരെ നിരവധി പേര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. കേരളത്തിലും കഴിഞ്ഞ മാസം സമാനമായ സംഭവമുണ്ടായിരുന്നു. ജമ്മു കാശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതിനെ ന്യായീകരിച്ച് പോസ്റ്റിട്ട സംഘപരിവാര്‍ അനുകൂലിയായ വിഷ്ണു നന്ദ കുമാര്‍ എന്ന യുവാവിന്‍റെ ജോലിയും സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് നഷ്ടമായിരുന്നു. നിരവധി പേരില്‍ നിന്ന് വിഷ്ണുവിനെതിരെ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കൊടക് മഹീന്ദ്ര ഇയാളെ പുറത്താക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍