UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് 12കാരിയെ മുപ്പതിലേറെ പേര്‍ പീഡിപ്പിച്ചു; പണത്തിന് വേണ്ടി പിതാവ് ചൂഷണത്തിന് വിട്ടുകൊടുത്തെന്ന് സംശയിക്കുന്നതായി പോലീസ്

കുട്ടിയുടെ അമ്മയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്ന എന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി

മലപ്പുറം തിരൂരങ്ങാടി ചേളാരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുപ്പത് ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിതാവിന്റെ ഒത്താശയോടെ മുപ്പതിലേറെ പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. മേലേചേളാരിയിലെ കുടല്‍കുഴിമാട് വീട്ടില്‍ അഷ്‌റഫ്(36), ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പില്‍ ഷൈജു(38) എന്നിവരും പീഡനത്തിനിരയായ കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.

മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ പെണ്‍കുട്ടി പിതാവിന്റെ ഒത്താശയോടെ മുപ്പതിലേറെ പീഡിപ്പിച്ചെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് വര്‍ഷമായി കുട്ടി പീഡനത്തിന് ഇരയാകുന്നുണ്ട്. വിദ്യാര്‍ത്ഥിനിയില്‍ നിന്നും വിവരമറിഞ്ഞ അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. അവര്‍ പോലീസിന് വിവരം കൈമാറി.

പതിവായി മദ്യപിക്കുന്നയാളാണ് കുട്ടിയുടെ പിതാവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും തിരൂരങ്ങാടി പോലീസ് ഇത് നിഷേധിച്ചു. പണത്തിന് വേണ്ടി പിതാവ് കുട്ടിയെ ചൂഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് അഴിമുഖം പ്രതിനിധിയോട് വ്യക്തമാക്കി. മൂന്ന് മക്കളുള്ള ഇയാളുടെ സുഹൃത്തുക്കളും മറ്റുള്ളവരും പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കുട്ടിയ്ക്ക് ഇവരുടെയൊന്നും പേര് പറയാന്‍ സാധിച്ചിട്ടില്ല. കൂടാതെ കുട്ടിയുടെ അമ്മയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്ന എന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് തിരൂരങ്ങാടി എല്എച്ച്ഒ രെ മുഹമ്മദ് റഫീഖ്, എല്‌ഐ നൗഷാദ് ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.

also read:രണ്ട് വണ്ടി പോലീസുമായി ജപ്തി ചെയ്യാന്‍ എത്തുന്ന ബാങ്ക്, ചെറുത്തുനില്‍ക്കണമെന്ന് മന്ത്രി; ആത്മഹത്യയുടെ വക്കില്‍ സര്‍ഫാസി കുരുക്കിലായ കശുവണ്ടി വ്യവസായികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍