UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 32 മരണം

ബസ് ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെന്ന് ആരോപണം

രാജസ്ഥാനില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു 32 പേര്‍ മരിച്ചു. 40 പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നതായി പറയുന്നത്. ചിലരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി പുഴയില്‍ തിരച്ചില്‍ നടത്തുകയാണെന്നും വാര്‍ത്തയുണ്ട്.

ജയ്പൂരില്‍ സവായ് മധോപൂരില്‍ ധുബി ഏരിയായിലായിരുന്നു അപകടം. പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട ബസ് ബനാസ് നദിയിലേക്ക് മറിയുകയായിരുന്നു സവായ് മധോപുരില്‍ നിന്നും ലാല്‌കോട്ടിലെ രാംദേവ്‌റ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നു വന്നവരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

ബസ് ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായിരുന്നുവെന്നും ഇയാള്‍ ബസിലെ കണ്ടക്ടര്‍ ജോലി നോക്കിയിരുന്നയാളെന്നും പറയുന്നുണ്ട്. വീതി കുറഞ്ഞ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ബസിന്റെ നിയന്ത്രണം വിട്ടതെന്നും വാര്‍ത്തകളില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍