UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഴനിയില്‍ വാഹനാപകടം: ഏഴ് മലയാളികള്‍ മരിച്ചു

പഴനിക്കടുത്ത് സിന്തലാപട്ടി പാലത്തിന് സമീപത്ത് വച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനുമാണ് കൂട്ടിയിടിച്ചത്

പഴനി ആയക്കുടിയില്‍ ഇന്നലെ രാത്രി 12 മണിക്കുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കോട്ടയം കോരുത്തോട് സ്വദേശികളാണ് മരിച്ചവരെല്ലാം. കോരുത്തോട് സ്വദേശികളായ ശശി(62), ഭാര്യ വിജയമ്മ(60), ശശിയുടെ മകന്‍ ജിനുവിന്റെ മകന്‍ അഭിജിത്ത്(14) ബന്ധു സുരേഷ്(52), ഭാര്യ രേഖ, മകന്‍ മനു(27), ഇവരുടെ അയല്‍വാസിയായ സജിനി ബാബു എന്നിവരാണ് മരിച്ചത്.

പഴനിക്കടുത്ത് സിന്തലാപട്ടി പാലത്തിന് സമീപത്ത് വച്ച് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനുമാണ് കൂട്ടിയിടിച്ചത്. പഴനിയില്‍ നിന്നും ആക്രി സാധനങ്ങള്‍ കയറ്റിവന്ന ലോറിയായിരുന്നു ഇത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവര്‍ പഴനിയിലേക്കുള്ള യാത്രയിലായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റിരിക്കുന്ന ആദിത്യന്‍ (12) ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അഭിജിത്തിന്റെ സഹോദരനാണ് ആദിത്യന്‍. പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പരിക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എട്ടുപേരാണ് വാനിലുണ്ടായിരുന്നത്. ശശി, വിജയമ്മ, സുരേഷ്, മനു എന്നിവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് ഇവര്‍ തേനി വഴി പഴനിയിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി യാത്ര തിരിച്ചത്. പഴനിയ്ക്ക് 15 കിലോമീറ്റര്‍ അകലെവച്ചാണ് അപകടം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍