UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടി; യുവാവിന്റെ കണ്ണുകളില്‍ ആസിഡ് കുത്തിവച്ചു

30 കാരനായ യുവാവിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു

തൊഴിലുടമയുടെ ഭാര്യയുമായി ബന്ധമുണ്ടെന്ന എന്ന കുറ്റത്തിന് യുവാവിന്റെ കണ്ണുകളില്‍ ആസിഡ് കുത്തിവച്ചു. അക്രമത്തിന് ഇരയായ 30 കാരന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബിഹാറിലാണ് സംഭവം. ബാരൗണി ഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ കീഴില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന യുവാവിനാണ് ക്രൂരതയേല്‍ക്കേണ്ടി വന്നത്. പിപ്ര ചൗക്കില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം ഇയാളെ വളഞ്ഞുവച്ച് ശിക്ഷവിധിച്ചത്. യുവാവിനു കര്‍ഷകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ ഫെബ്രുവരി ആറിന് ഒളിച്ചോടിയെന്നും കാണിച്ച് കര്‍ഷകന്‍ തെഗ്‌റ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. എന്നാല്‍ ഫെബ്രുവരി 16 ന് യുവാവിനൊപ്പം പോയ സ്ത്രീ തിരികെ വരികയും പ്രാദേശിക കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. പിന്നീട് ഇവരെ ഭര്‍ത്താവ് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ എന്താണ് സ്ത്രീ കോടതിയില്‍ മൊഴി നല്‍കിയതെന്നു വ്യക്തമല്ല. അവര്‍ തിരികെ വന്നതിന്റെ കാരണവും വ്യക്തമല്ല.

എന്നാല്‍ സ്ത്രീക്ക് യുവാവിന്റെ ഒപ്പം ജീവിക്കാനാണ് ഇഷ്ടമെന്നും അവര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് അറിയിച്ചത് ഇക്കാര്യമാണന്നും ആരോപിച്ച് അവരുടെ ഭര്‍ത്താവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് ഡ്രൈവറെ പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെ, ഒരു ഭക്ഷണശാലയില്‍ നിന്നുമാണ് ഡ്രൈവറെ 20 ഓളം വരുന്ന സംഘം പിടികൂടുന്നത്. ഇയാളെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം കണ്ണുകളില്‍ ആസിഡ് കുത്തിവച്ചു. അതിനുശേഷം ഭഗവന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമാന്‍ ചൗക്കില്‍ ഉപേക്ഷിച്ചു. വഴിയാത്രക്കാരില്‍ ആരോ ആണ് ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുന്നത്. യുവാവിനെ അക്രമിച്ചവരെ മുഴുവന്‍ ഉടന്‍ തന്നെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍