UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ജയ് ഷായുടെ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

വരദരാജന്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിംഗ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരായ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. അഹമ്മദാബാദ് അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ജയ് ഷായുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെ നേതൃത്വത്തിലുള്ള ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ജയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്. വരദരാജന്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിംഗ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കി തനിക്കും തന്റെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസിനും മാനനഷ്ടമുണ്ടാക്കിയെന്നും നൂറ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജയ് ഷാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം അര ലക്ഷം രൂപയില്‍ നിന്നും 80 കോടി രൂപയായി ഉയര്‍ന്നുവെന്നായിരുന്നു വയര്‍ കണ്ടെത്തിയ വാര്‍ത്ത.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍