UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടന്നത് ആസൂത്രിതമായ ആക്രമണം: പുറത്തു നിന്നുള്ളവരും ആക്രമിച്ചതായി മേയര്‍ വികെ പ്രശാന്ത്

ബിജെപി അംഗങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തതായി മേയര്‍

കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ വച്ച് തനിക്ക് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് മേയര്‍ വി കെ പ്രശാന്ത്. ബിജെപി അംഗങ്ങള്‍ നടത്തിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു.

തന്റെ വഴി തടഞ്ഞ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍വച്ച് കാലില്‍ പിടിച്ചു വലിച്ചു. ഈ വീഴ്ചയിലാണ് തനിക്ക് ഗുരുതരമായി പരിക്കേറ്റതെന്നും മേയര്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ മേയര്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൗണ്‍സില്‍ യോഗത്തിനിടെയാണ് സംഭവം. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനൊടുവില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് മുറിയിലേക്ക് പോകുകയായിരുന്ന മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ബലംപ്രയോഗിച്ച് തടഞ്ഞു നിര്‍ത്തുകയും മേയറുടെ ഷര്‍ട്ടിലും മുണ്ടിലും പിടിച്ചുവലിക്കുകയുമായിരുന്നു. കൗണ്‍സിലര്‍മാര്‍ക്കും സുരക്ഷ ജീവനക്കാര്‍ക്കും ഇടയിലൂടെ മേയര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ പിടിവലിയില്‍ മേയറുടെ ഷര്‍ട്ട് കീറുകയും ചെയ്തു.

പടിക്കെട്ട് കയറുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ മേയറുടെ കാലില്‍ പിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞു വീണു. ഓഫീസിലേക്ക് എത്തിയ മേയര്‍ക്ക് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍