UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാദിര്‍ഷ ഹാജരായി: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു

ഇന്നുരാവിലെ ആലുവ പോലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സംവിധായകന്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി. അതേസമയം രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാദിര്‍ഷയെ പരിശോധിക്കുകയാണ്. ഇന്നുരാവിലെ ആലുവ പോലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.

ദിലീപിന് വേണ്ടി ക്വട്ടേഷന്‍ തുക കൈമാറിയത് നാദിര്‍ഷയാണെന്നാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നാദിര്‍ഷ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യില്ല. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തുകയായി ഇരുപത്തിയയ്യായിരം രൂപ നാദിര്‍ഷ തനിക്ക് കൈമാറിയിരുന്നെന്ന് പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് തല്‍ക്കാലം ഉപേക്ഷിച്ചതായി ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് സ്ഥിരീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍