UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊലക്കേസ് പ്രതിയായ ഒരുത്തനാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്: വി ടി ബല്‍റാം

കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്റേത്

കാസറഗോഡ് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി എന്തുകൊണ്ട് ശുഹൈബിന്റെ വീട്ടിലേക്ക് പോകുന്നില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയില്‍ വച്ച് കൊല്ലപ്പെട്ടയാളാണ് ശുഹൈബെന്നും ഇതുവരെയും ശുഹൈബിന്റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിക്ക് തോന്നാത്തതെന്താണെന്നും ബല്‍റാം ചോദിച്ചു.

പാലക്കാട് എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം. കേരള ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ് വാടിക്കല്‍ രാമകൃഷ്ണന്റേത്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ തൊഴിലാളിയെ മഴുകൊണ്ട് തലയ്ക്ക് വെട്ടിക്കൊന്ന കേസിലെ പ്രതിയായിട്ടുള്ള ഒരുത്തന്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകും. കേരള പോലീസില്‍ നമുക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. ഈ കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും അതിന് ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെങ്കില്‍ നിഷ്പക്ഷ അന്വേഷണം നടക്കണം. അതിന് സിബിഐ തന്നെ വരണം.

സാംസ്‌കാരിക നായകന്മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ സിപിഎമ്മിന് സ്തുതി പാടുകയാണ്. ഇത്തരം കപട സാംസ്‌കാരിക നായകന്മാരെ ഇപ്പോള്‍ യഥാര്‍ത്ഥ സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബല്‍റാം പറഞ്ഞു. സ്വന്തം അനുഭവത്തില്‍ നിന്നും പഠിക്കാന്‍ സിപിഎം തയ്യാറാകുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ഒരുപാട് സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്നു. പല സംസ്ഥാനത്തും പിന്നീട് പ്രതിപക്ഷത്തായി. പലയിടത്തും പക്ഷെ ഇപ്പോള്‍ അധികാരത്തില്‍ നിന്നും പുറത്തു പോയതിന് അടുത്ത ദിവസം നാട്ടുകാര്‍ അടിച്ചോടിച്ചിട്ടുണ്ടെങ്കില്‍ അത് ത്രിപുരയിലും ബംഗളാലും മാത്രമാണെന്നും ബല്‍റാം പരിഹസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍